ഗെയ്ല്‍ പദ്ധതിയുടെ മറവില്‍ തണ്ണീര്‍ത്തടം നികത്തി (വീഡിയോ)

Published : Jan 19, 2018, 10:03 AM ISTUpdated : Oct 04, 2018, 11:26 PM IST
ഗെയ്ല്‍ പദ്ധതിയുടെ മറവില്‍ തണ്ണീര്‍ത്തടം നികത്തി (വീഡിയോ)

Synopsis

മാള: ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതിയുടെ മറവില്‍ കരാറുകാര്‍ കണ്ടല്‍ച്ചെടികള്‍ വെട്ടി മാറ്റി, തണ്ണീര്‍ത്തടം നികത്തി. തൃശ്ശൂര്‍ മാള പൊയ്യ പഞ്ചായത്തില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലം കൈയ്യേറിയാണ് കരാറുകാരുടെ നിയമലംഘനം. തണ്ണീര്‍ത്തടം നികത്തിയതിനെതിരെ പഞ്ചായത്ത് സര്‍ക്കാരിനെ സമീപിക്കും. ഗെയ്ല്‍ പൈപ്പ് ലൈന്‍ കടന്നു പോകുന്ന പ്രദേശത്തിന് ഇരുവശത്തും ഏറ്റെടുക്കേണ്ടത് 10 മീറ്റര്‍.

ഈ സ്ഥലം മാത്രമാണ് ഭൂ ഉടമ വിട്ടു കൊടുത്തത്. എന്നാല്‍ കരാറുകാര്‍ ഒറ്റ രാത്രി കൊണ്ട് രണ്ടേക്കര്‍ തണ്ണീര്‍ത്തടം നികത്തി. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള കണ്ടല്‍ച്ചെടികള്‍ വെട്ടി നശിപ്പിച്ചാണ് നികത്തല്‍. 20 ഇനത്തിലധികം കണ്ടല്‍ച്ചെടികള്‍ വളര്‍ന്ന ഭൂമിയിലാണ് കരാറുകാരുടെ നിയമലംഘനം. താനറിയാതെ നികത്തിയെന്നാണ് സ്ഥലം ഉടമ പറയുന്നത്. വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഇവിടം മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനന കേന്ദ്രം കൂടിയാണ്. നിര്‍മ്മാണ സാമഗ്രികള്‍ സൂക്ഷിക്കാനാണ് തണ്ണീര്‍ത്തടം നികത്തിയതെന്നാണ് കരാറുകാരുടെ മറുപടി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്നു; എല്ലാത്തിനും പിന്നിൽ സംഘപരിവാർ ശക്തികൾ: മുഖ്യമന്ത്രി പിണറായി വിജയൻ
കെസി വേണുഗോപാൽ ഇടപെട്ടു, തീരുമാനമെടുത്ത് കർണാടക സർക്കാർ; ക്രിസ്മസിന് കേരളത്തിലേക്ക് 17 സ്പെഷ്യൽ ബസുകൾ എത്തും