പ്രൊജക്ട് പൂര്‍ത്തിയാക്കാത്ത പതിമൂന്നുകാരിക്ക് സ്കൂളില്‍ നേരിടേണ്ടി വന്നത് ക്രൂരപീഡനം

Published : Jan 25, 2018, 11:55 AM ISTUpdated : Oct 05, 2018, 03:42 AM IST
പ്രൊജക്ട് പൂര്‍ത്തിയാക്കാത്ത പതിമൂന്നുകാരിക്ക് സ്കൂളില്‍ നേരിടേണ്ടി വന്നത് ക്രൂരപീഡനം

Synopsis

ചാന്ദ്ഗഡ്: നിര്‍ദേശിച്ച പ്രൊജക്ട് ചെയ്ത് തീര്‍ക്കാതിരുന്ന പതിമൂന്നുകാരിയ്ക്ക് സ്കൂളില്‍ നിന്ന് നേരിടേണ്ടി വന്നത് ക്രൂരപീഡനം. കടുത്ത വെയിലത്ത് 500 സിറ്റ് അപ്പ് അധ്യാപകന്‍ ശിക്ഷയായി നല്‍കി. ശിക്ഷാനടപടിക്കിടെ തളര്‍ന്നു വീണ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ ചാന്ദ്ഗഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. 

കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയെ തുടര്‍ന്ന് സ്കൂളിലെ പ്രധാന അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാനിയമം 325, 337, 506 എന്നിവയാണ് അധ്യാപകനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. അശ്വിനി ദേവന്‍ എന്ന അധ്യാപകനോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് സ്കൂള്‍ മാനേജ്മെന്റ്. ഹോംവര്‍ക്ക് കൃത്യമയത്ത് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സ്കൂളില്‍ ഇത്തരം ശിക്ഷാനടപടികള്‍ സാധാരണമാണെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ട്വന്‍റി20യുടെ കോട്ടയിൽ ഇടിച്ചുകയറി യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് യുഡിഎഫിന് വൻ മുന്നേറ്റം
'ഇതാരുടെ പണം?'; വീണുകിട്ടിയ നോട്ടുകൾ ഉയ‍ർത്തി പാക് പാർലമെന്‍റ് സ്പീക്ക‍ർ ചോദിച്ചപ്പോൾ ഒരുമിച്ച് കൈ ഉയർത്തിയത് 12 എംപിമാർ, പക്ഷേ...