കശ്മീരില്‍ കാലികളുമായി നാടുചുറ്റുന്ന  കുടുംബത്തെ ഗോ രക്ഷക സംഘം തല്ലിച്ചതച്ചു

Published : Apr 22, 2017, 08:04 AM ISTUpdated : Oct 05, 2018, 02:46 AM IST
കശ്മീരില്‍ കാലികളുമായി നാടുചുറ്റുന്ന  കുടുംബത്തെ ഗോ രക്ഷക സംഘം തല്ലിച്ചതച്ചു

Synopsis

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ ഗോ രക്ഷാ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഒന്‍പത് വയസുള്ള പെണ്‍കുട്ടിയടക്കം അഞ്ചു പേര്‍ക്ക് പരിക്കേറ്റു. കേസെടുത്തിട്ടുണ്ടെന്നും അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞെന്നും പോലീസ് പറഞ്ഞു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല 16 കന്നുകാലികളടക്കം തങ്ങളുടെ കൈയിലുള്ളതെല്ലാം അക്രമി സംഘം തട്ടിപ്പറിച്ചതായി ഇവര്‍ പറയുന്നു. 

അഞ്ചംഗ സംഘത്തിലെ ഒമ്പതു വയസ്സുകാരിയെ സംഘം തല്ലിച്ചതച്ചു.

റിയാസി ജില്ലയിലെ തല്‍വാര മേഖലയിലാണ് സംഭവം. പരമ്പരാഗതമായി ഹിമാലയന്‍ താഴ്‌വരയില്‍ കന്നുകാലികളും മറ്റു വസ്തുവകകളുമായി അലഞ്ഞുതിരിഞ്ഞ് ജീവിക്കുന്ന നാടോടി കുടുംബങ്ങളിലൊന്നാണ് അക്രമിക്കപ്പെട്ടത്. ഇവരെ തടഞ്ഞു നിര്‍ത്തിയ സംഘം ഇരുമ്പു വടികള്‍ ഉപയോഗിച്ച് തല്ലിച്ചതക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പശു, ആട്, ചെമ്മരിയാട്, പട്ടികള്‍ എന്നിയെല്ലാം ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കൊന്ന് നദിയില്‍ എറിയുമെന്ന് പറഞ്ഞായിരുന്നു അക്രമണം. പട്ടികളെ പോലും ഇവര്‍ വെറുതെ വിട്ടില്ലെന്ന് നാടോടി കുടുംബം പറഞ്ഞു. എല്ലാം പിടിച്ചെടുത്തു. എങ്ങനെയൊ ഓടി രക്ഷപ്പെടുകയായിരുന്നു. 

കൊന്ന് നദിയില്‍ എറിയുമെന്ന് പറഞ്ഞായിരുന്നു അക്രമണം.

ഒമ്പതു വയസ്സുള്ള സിമ്മ എന്ന പെണ്‍കുട്ടിയെ സംഘം തല്ലിച്ചതച്ചു. സംഘത്തിലെ വൃദ്ധരെയും അക്രമി സംഘം വെറുതെ വിട്ടില്ല. ഗുരുതമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലാക്കി. പത്തുവയസ്സുകാരനായ മകനെ കാണാതായെന്നും അവരവനെ തല്ലിക്കൊന്നിട്ടുണ്ടോ എന്നറിയില്ലെന്നും കുടുംബം പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

കരോൾ സംഘത്തിനെതിരായ ആക്രമണം; വിമര്‍ശിച്ച് ഡിവൈഎഫ്ഐയും കോണ്‍ഗ്രസും, ജില്ലയിൽ ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും
സമസ്തയിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്ന് ഉമർ ഫൈസി മുക്കം;സമസ്തയെ ചുരുട്ടി മടക്കി കീശയിൽ ഒതുക്കാമെന്ന് ഒരു നേതാവും കരുതേണ്ടെന്ന് ലീ​ഗ് എംഎൽഎ