ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനം, മോദി സര്‍ക്കാറിന്റെ ഇച്ഛാശക്തിയെന്ന് കണ്ണന്താനം

Published : Sep 30, 2017, 09:22 AM ISTUpdated : Oct 05, 2018, 12:13 AM IST
ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനം, മോദി സര്‍ക്കാറിന്റെ ഇച്ഛാശക്തിയെന്ന് കണ്ണന്താനം

Synopsis

ദില്ലി: ഐ.എസ്. ഭീകരില്‍ നിന്ന് ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനം മോദി സര്‍ക്കാറിന്റെ ഇച്ഛാശക്തിയുടെ ഫലമാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. എല്ലാ പൗരന്‍മാരെയും രക്ഷിക്കാന്‍ മോദി സര്‍ക്കാറിന് ഇച്ഛാശക്തിയുണ്ടെന്നും കണ്ണന്താനം പറഞ്ഞു. 

ഫാദര്‍ ടോം ഇന്നലെ വീട്ടില്‍ തിരിച്ചെത്തി. ഇതിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെയും ദൃഢനിശ്ചയമാണെന്നതില്‍ തര്‍ക്കമില്ല. 

അമേരിക്കയ്ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ചെയ്യാന്‍ കഴിയാത്ത കാര്യം നമ്മള്‍ ചെയ്തിരിക്കുന്നു. യമനില്‍ ഇന്ത്യക്ക് എംബസി പോലുമില്ല. അയല്‍ രാജ്യങ്ങള്‍ വഴി നിരന്തരം നടത്തിയ നയതന്ത്ര നീക്കങ്ങളിലൂടെയാണ് മോചനം സാധ്യമാക്കിയതെന്നും കണ്ണന്താനം പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തെ തള്ളാതെ കെടി ജലീൽ; 'പ്രസ്താവന മുസ്ലിങ്ങളെ ജാഗ്രതപ്പെടുത്താൻ, പറഞ്ഞത് മതശാസന കാര്യങ്ങള്‍'
അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന് ആദ്യ സിഇഒ; കമ്മിറ്റിക്ക് ലഭിച്ചത് 5585 അപേക്ഷകൾ, നിയമന നടപടികൾ അവസാനഘട്ടത്തിൽ