
തിരുവനന്തപുരം: ലോ അക്കാദമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടാകും. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരായ നടപടി സര്‍ക്കാറിന് വിട്ടുള്ള കേരള സര്‍വ്വകലാശാല റിപ്പോര്‍ട്ടിലാണ് തീരുമാനം ഉണ്ടാകുക. പ്രിന്‍സിപ്പല്‍ സ്വജനപക്ഷപാതം കാണിച്ചതിനും ചട്ടലംഘനം നടത്തിയതിനും തെളിവുണ്ടെന്നാണ് സര്‍വ്വകലാശാലയുടെ കണ്ടെത്തല്‍.
പ്രശ്‌നം അനിശ്ചിതമായി നീണ്ടുപോകുന്നതിനോട് സര്‍ക്കാറിന് താല്പര്യമില്ല. അതേ സമയം കടുത്ത നടപടി സര്‍ക്കാര്‍ കൈക്കൊള്ളുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അക്കാദമിയുടൈ പക്കലുളള ഭൂമിയെ കുറിച്ച് അന്വേഷിക്കണമെന്ന വിഎസ് അച്യുതാനന്ദന്റെ കത്തില്‍ റവന്യുവകുപ്പ് ഇന്ന് അന്വേഷണം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam