പുതുവൈപ്പ് എല്‍പിജി സംഭരണകേന്ദ്രം; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റേ

Published : Jul 13, 2016, 04:13 PM ISTUpdated : Oct 05, 2018, 12:48 AM IST
പുതുവൈപ്പ് എല്‍പിജി സംഭരണകേന്ദ്രം; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റേ

Synopsis

കൊച്ചി: കൊച്ചി പുതുവൈപ്പ് കടല്‍ത്തീരത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നിര്‍ദ്ദിഷ്ട എല്‍പിജി സംഭരണകേന്ദ്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ ഹരിതട്രൈബ്യൂണലിന്റെ സ്റ്റേ. തീരദേശസംരക്ഷണ നിയമം ലംഘിച്ചാണ് ഐഒസി സംഭരണകേന്ദ്രം സ്ഥാപിയ്‌ക്കുന്നതെന്ന് കാട്ടി പ്രദേശവാസികള്‍ നല്‍കിയ ഹ‍ര്‍ജിയിലാണ് ഉത്തരവ്.സ്ഥലത്ത് പരിശോധന നടത്തി റിപ്പോ‍ര്‍ട്ട് നല്‍കാന്‍ പരിസ്ഥിതിമന്ത്രാലയത്തിന്റെ പ്രതിനിധി ഉള്‍പ്പടെയുള്ള മൂന്നംഗസമിതി രൂപീകരിയ്‌ക്കണമെന്നും ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു.

ജസ്റ്റിസ് പി  ജ്യോതിമണി  അദ്ധ്യക്ഷനായ  ഹരിതട്രൈബ്യൂണലിന്റെ ചെന്നൈ  ബെ‌ഞ്ചിന്റേതാണ് ഉത്തരവ്. കൊച്ചി  എളങ്കുന്നപ്പുഴയിലെ പുതുവൈപ്പ്  കടല്‍ത്തീരത്ത്  ജനവാസമേഖലയോട് ചേര്‍ന്ന്  നിര്‍മ്മിയ്‌ക്കുന്ന ഇന്ത്യന്‍ ഓയില്‍ കോ‍ര്‍പ്പറേഷന്റെ എല്‍പിജി സംഭരണടാങ്ക് തീരദേശസംരക്ഷണ നിയമം  ലംഘിച്ചാണ് നിര്‍മ്മിയ്‌ക്കുന്നതെന്ന് കാട്ടിയാണ് പ്രാദേശികവാസികള്‍ ദേശീയ ഹരിതട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കിയത്.

സംഭരണകേന്ദ്രത്തിനെതിരെ പ്രദേശത്ത് വലിയ ജനകീയപ്രക്ഷോഭവും അരങ്ങേറിയിരുന്നു.2010 ലാണ് പദ്ധതിയ്‌ക്ക് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ  പാരിസ്ഥിതികാനുമതി  ലഭിച്ചത്. കേരളത്തിലെ  എല്‍പിജി  ക്ഷാമത്തിന് പരിഹാരമെന്ന നിലയിലാണ് 15,400 ടണ്‍  ശേഷിയുള്ള  സംഭരണടാങ്ക്  നിര്‍മ്മാണത്തിനുള്ള  പദ്ധതി  സര്‍ക്കാര്‍  രൂപീകരിച്ചത്. എന്നാല്‍ അപകടസാധ്യതയുള്ള പദ്ധതി ജനവാസകേന്ദ്രത്തിനു ചേര്‍ന്ന് നിര്‍മ്മിയ്‌ക്കുന്നതിനെതിരെ  പ്രാദേശികവാസികള്‍ രംഗത്തെത്തിയതോടെ പ‍ഞ്ചായത്ത് പദ്ധതിയ്‌ക്ക് അനുമതി നിഷേധിച്ചു.

എന്നാല്‍ പ്ലാന്റിന്റെ നി‍ര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നതോടെയാണ് പ്രാദേശികവാസികള്‍ ഹരിതട്രൈബ്യൂണലിനെ സമീപിച്ചത്. തീരദേശസംരക്ഷണ നിയമം  ലംഘിച്ച് സ്ഥലം മണ്ണിട്ടു  നികത്തുകയാണെന്നും അപകടസാധ്യത സംബന്ധിച്ച് പ്രാദേശികവാസികളില്‍ ഭീതി നിലനില്‍ക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ അപകടസാധ്യത പൂര്‍ണമായും ഇല്ലാതാക്കാനായി ഭൂമിയ്‌ക്കടിയില്‍ കോണ്‍ക്രീറ്റ് അറ പണിത് അതിലാണ് എല്‍പിജി സംഭരിയ്‌ക്കുകയെന്ന് സര്‍ക്കാര്‍  വാദിച്ചു.

എന്നാല്‍ സ്ഥലത്തെ നി‍ര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്‌ക്കാന്‍ ഹരിതട്രൈബ്യൂണല്‍ ഉത്തരവിടുകയായിരുന്നു.സ്ഥലത്ത് വിശദ  പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിയ്‌ക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെയും തീരദേശസംരക്ഷണ അതോറിറ്റിയിലെയും പഞ്ചായത്തിന്റെയും  പ്രതിനിധികളെ ഉള്‍പ്പെടുത്തി സമിതി രൂപീകരിയ്‌ക്കണമെന്നും ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേസ് ഇനി അടുത്ത മാസം രണ്ടിന് പരിഗണിയ്‌ക്കും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

വിമാനത്തിൽ വെച്ച് യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം, ചെവിയിൽ നിന്ന് രക്തം വാര്‍ന്നൊഴുകി; രക്ഷകയായി മലയാളി വനിത ഡോക്ടര്‍
പുതുവത്സരാഘോഷം: നാളെ ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്; ബാറുകൾ രാത്രി 12 വരെ തുറക്കും