ജിഎസ്‌ടി കൊള്ള തുടര്‍ന്ന് ഹോട്ടലുകള്‍

Published : Aug 26, 2017, 10:16 AM ISTUpdated : Oct 05, 2018, 12:50 AM IST
ജിഎസ്‌ടി കൊള്ള തുടര്‍ന്ന് ഹോട്ടലുകള്‍

Synopsis

തിരുവനന്തപുരം: ചരക്കുസേവന നികുതി നടപ്പായതിന് ശേഷം ഏറ്റവും വലിയ കൊള്ള നടക്കുന്നത് ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലയിലാണ്. പഴയ വിലയില്‍നിന്ന് പഴയ നികുതികള്‍ കുറച്ചതിന് ശേഷം വേണം ജിഎസ്ടി ചുമത്തേണ്ടത് എന്നിരിക്കേ ആരും അതിന് തയ്യാറാകുന്നില്ല. ജിഎസ്‌ടിയുടെ പേരില്‍ മിക്ക ഹോട്ടലുകളും ഭക്ഷണവില വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഫലത്തില്‍ 20 മുതല്‍ 25 ശതമാനം വരെ വര്‍ദ്ധനവാണ് ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലയില്‍ ഉണ്ടായത്.

ഉച്ചയൂണിന് ഹോട്ടലിന്റെ വലിപ്പമനുസരിച്ച് 20 രൂപ മുതല്‍ 60 രൂപ വരെ വില കൂടി. നികുതിയടക്കമുള്ള പഴയ വിലക്ക് മേലാണ് ജിഎസ്‌ടി. അതായത് നമ്മളിപ്പോള്‍ നികുതിക്കും നികുതി കൊടുക്കണം. ഈ ബില്ല് കാണുക, കൊല്ലം ബീച്ച് റോഡിലുള്ള  ഈ ഹോട്ടലില്‍ കുപ്പിവെള്ളത്തിന് പരമാവധി വില്‍പ്പന വിലയേക്കാള്‍ അഞ്ചുരൂപ കൂടുതല്‍. അതിനുമേല്‍ ജിഎസ്‌ടിയും.

കൊച്ചി ബൈപാസിലെ മാളിലുള്ള  സ്നാക്‌സ് ബാറിലെത്തുമ്പോള്‍ കുടിവെള്ളം കുപ്പിയൊന്നിന് വില അന്‍പത് രൂപ. കൊച്ചി ഇന്‍ഫോ പാര്‍ക്കിനടുത്തുള്ള മിക്ക ഹോട്ടലുകളും ജിഎസ്ടിയുടെ പേരില്‍ വില കൂട്ടിയതിന് ശേഷമാണ് 18 ശതമാനം നികുതി ഈടാക്കുന്നത്. ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ്സ് അസോസിയേഷന്റെ കണക്ക് പ്രകാരം മാത്രം ഒരു ലക്ഷത്തോളം ഹോട്ടലുകള്‍ കേരളത്തിലുണ്ട്. കണക്കില്‍ പെടാത്തവ വേറെ.

സംസ്ഥാനത്ത് ഇതുവരെ ജിഎസ്ടി രജിസ്‍ട്രേഷന്‍ എടുത്തിട്ടുള്ള വ്യാപാരികള്‍, എല്ലാത്തരം ബിസിനസുകളും ചെയ്യുന്നവര്‍ 2,65,000. ഇതില്‍ ഭക്ഷണശാലകളുടെ എണ്ണം തുലോം തുച്ഛം.പക്ഷേ വലിപ്പച്ചെറുപ്പ ഭേദമില്ലാതെ മിക്ക ഹോട്ടലുകളും ജിഎസ്ടി ഈടാക്കുന്നുണ്ട്. ഈ പിരിക്കുന്ന പണത്തില്‍ സിംഹഭാഗവും സര്‍ക്കാരിന്റെ പെട്ടിയില്‍ വീഴുന്നില്ലെന്ന് അര്‍ത്ഥം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

കർണാടകയിലെ ബുൾഡോസർ നടപടി: 'കുടിയിറക്കിന് പിന്നിൽ ​ഗൂഢലക്ഷ്യം'; പ്രദേശം സന്ദർശിച്ച് സിപിഎം നേതാക്കൾ
അദ്വാനിയുടെ കാൽച്ചുവട്ടിലിരിക്കുന്ന മോദി പ്രധാനമന്ത്രിയായതിൽ ദ്വിഗ് വിജയ് സിംഗിന്റെ ആർഎസ്എസ് പുകഴ്ത്തലിൽ വിവാദം; എന്നും ആർഎസ്എസ് വിരുദ്ധനെന്ന് മറുപടി