
1000-500 രൂപാ നോട്ടുകള്‍ രാജ്യത്ത് മരവിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഗുജറാത്തില്‍ നിന്നുള്ള 'അകില' എന്ന ദിനപത്രമാണ് കഴിഞ്ഞ ഏപ്രില്‍ ഒന്നിന് പ്രസിദ്ധീകരിച്ചത്. ആ പത്ര കട്ടിംങ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
എന്നാല്‍, അത് ഒരു വിഡ്ഢി ദിനത്തിലെ 'തമാശ' മാത്രമായിരുന്നു എന്നാണ് വിഷയത്തെ കുറിച്ച് 'അകില' യുടെ എഡിറ്റര്‍ നല്‍കിയിരിക്കുന്ന വിശദീകരണം. കള്ളപ്പണവും അഴിമതിയും തടയുമെന്ന പ്രഖ്യാപനത്തിലൂടെ അധികാരത്തിലേറിയ സര്‍ക്കാര്‍ ഇതിന്‍റെ ആദ്യ പടിയായി 1000-500 രൂപാ നോട്ടുകള്‍ നിരോധിക്കും എന്നായിരുന്നു 'അകില' ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
ഒരു ചരിത്രപരമായ തീരുമാനമായി ഇത് മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തമാശ രൂപേണ വിഡ്ഢി ദിനത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയായിരുന്നു അതെന്നും മാസങ്ങള്‍ക്കിപ്പുറം സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു പ്രഖ്യാപനം നടത്തിയിരിക്കുന്നത് തികച്ചും യാദൃശ്ചികം മാത്രമാണെന്നും 'അകില'യുടെ എഡിറ്റര്‍ പ്രതികരിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam