ദില്ലിയില്‍ ഹാദിയയുടെ താമസം കേരള ഹൗസില്‍; കനത്ത സുരക്ഷ

Published : Nov 25, 2017, 05:08 PM ISTUpdated : Oct 05, 2018, 04:04 AM IST
ദില്ലിയില്‍ ഹാദിയയുടെ താമസം കേരള ഹൗസില്‍; കനത്ത സുരക്ഷ

Synopsis

തിരുവനന്തപുരം: സുപ്രീംകോടതിയില്‍ ഹാജരാകാന്‍ ഇന്ന് ദില്ലിയിലെത്തുന്ന ഹാദിയയെ ദില്ലി കേരള ഹൗസില്‍ താമസിപ്പിക്കും. ഹാദിയക്കും കുടുംബത്തിനും കേരള ഹൗസില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തും. 

സുരക്ഷാവലയത്തില്‍ ഇന്ന് രാത്രി പത്ത് മണിയോടെയാണ് ഹാദിയ ദില്ലിയിലെത്തുക. ദില്ലി വിമാനത്താവളത്തില്‍ നിന്ന് പതിനൊന്ന് മണിയോടെ കേരള ഹൗസില്‍ എത്തിച്ചേരും. കേരള ഹൗസില്‍ പ്രധാന ബ്‌ളോക്കിലെ താഴത്തെ നിലയില്‍ 108, 109 മുറികളിലായാകും ഹാദിയയും കുടുംബാംഗങ്ങളും തങ്ങുക. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കായി മറ്റ് രണ്ട് മുറികള്‍ കൂടി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

ഹാദിയ തങ്ങുന്ന താഴത്തെ നിലയില്‍ കേരള പൊലീസും ദില്ലി പൊലീസും സംയുക്തമായി പ്രത്യേക സുരക്ഷ ഒരുക്കും. ഹാദിയയെ കാണാന്‍ പുറമെ നിന്നുള്ള ആരെയും അനുവദിക്കില്ല. ഹാദിയയുടെ അച്ഛന്‍ അശോകന്‍ ഞായറാഴ്ച അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് ഹാദിയയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ഹാദിയയുടെ ഭാഗം കേള്‍ക്കുന്നത് അടച്ചിട്ട കോടതിയിലാകണമെന്ന് വീണ്ടും ആവശ്യപ്പെടാന്‍ അശോകന്റെ അഭിഭാഷകര്‍ തീരുമാനിച്ചിട്ടുണ്ട്. 

നേരത്തെ രണ്ടുതവണ ഈ ആവശ്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ കോടതി തള്ളിയതാണ്. ഞായറാഴ്ച വൈകിട്ട് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനും ദില്ലിയിലെത്തുന്നുണ്ട്. രാത്രി 11 മണിയോടെ ദില്ലിയിലെത്തുന്ന ഷെഫിന്‍ ജഹാന്‍ തിങ്കളാഴ്ച അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തും. ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും വിവാഹം കഴിഞ്ഞ മെയ് 24നാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്. 

ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിന്മേല്‍ വിവാഹം റദ്ദാക്കാന്‍ കോടതികള്‍ക്ക് സാധിക്കുമോ എന്നതാണ് ഈ കേസിലെ ഏറ്റവും പ്രധാന നിയമപ്രശ്‌നം. ഒരു വ്യക്തി ക്രിമിനലായതുകൊണ്ട് അയാളെ വിവാഹം ചെയ്യുന്നതിന് എന്താണ് തടസ്സമെന്നും മതപരിവാര്‍ത്തനത്തെയും ഷെഫിന്‍ ജഹാന്റെ ക്രിമിനല്‍ പശ്ചാതലങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള വാദങ്ങളെയും എതിര്‍ത്ത് കോടതി ചോദിച്ചിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

'പോറ്റിയെ കേറ്റിയേ' പാരഡി പാട്ടിൽ കേസെടുത്തു; ​ഗാനരചയിതാവും സംവിധായകനും പ്രചരിപ്പിച്ചവരും പ്രതികൾ
അയാൾ വെറുമൊരു പഴക്കച്ചവടക്കാരനാണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി, സിഡ്നിയിലെ ഹീറോക്ക് മറ്റൊരു മുഖം കൂടിയുണ്ട്! അഹമ്മദിന്റെ ഭൂതകാലം