ഹരിപ്പാട് മെ‍ഡിക്കല്‍ കോളേജിനായി സ്വകാര്യ ഭൂമി ഏറ്റെടുത്തതിലും കള്ളക്കളി

Published : Jun 13, 2016, 05:38 AM ISTUpdated : Oct 04, 2018, 07:50 PM IST
ഹരിപ്പാട് മെ‍ഡിക്കല്‍ കോളേജിനായി സ്വകാര്യ ഭൂമി ഏറ്റെടുത്തതിലും കള്ളക്കളി

Synopsis

ആലപ്പുഴ: ഹരിപ്പാട് മെ‍ഡിക്കല്‍ കോളേജിനായി സ്വകാര്യ ഭൂമി ഏറ്റെടുത്തതിലും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കള്ളക്കളി. കായംകുളം എന്‍ടിപിസി സൗജന്യമായി 25 ഏക്കര്‍ ഭൂമിയും അത് നികത്താനുള്ള 41 കോടി രൂപയും നല്‍കാമെന്ന് പറഞ്ഞിട്ടും വാങ്ങാന്‍ കൂട്ടാക്കാത്ത സര്‍ക്കാരാണിപ്പോള്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുത്ത് തുടങ്ങിയിട്ടും സര്‍ക്കാര്‍ ലക്ഷങ്ങള്‍ മുടക്കി പ്രമുഖ അഭിഭാഷകരെ വച്ച് ഇപ്പോഴും എന്‍ടിപിസിക്കെതിരെ സുപ്രീംകോടതിയില്‍ കേസ് നടത്തുകയാണ്.

കായംകുളത്തെ താപവൈദ്യുത നിലയമായ എന്‍ടിപിസിയുടെ ദേശീയ പാതയ്‌ക്ക് സമീപമുള്ള 25 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ എന്‍ടിപിസിയോട് ആവശ്യപ്പെട്ടത്. ഇത് കിട്ടില്ലെന്നായപ്പോള്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം മുന്നോട്ട് പോയി. എന്‍ടിപിസി ഹൈക്കോടതിയെയും തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി സര്‍ക്കാരും എന്‍ടിപിസിയും ചര്‍ച്ചചെയ്ത് ഒരു തീരുമാനത്തിലെത്താന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.

മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും എന്‍ടിപിസി സിഎംഡിയും ചര്‍ച്ച നടത്തി മൂന്ന് നിര്‍ദ്ദേശങ്ങള്‍ എന്‍ടിപിസി മുന്നോട്ടുവച്ചു. അതില്‍ രണ്ടാമത്തെ നിര്‍ദ്ദേശം നോക്കുക. എന്‍ടിപിസിയുടെ 25 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കുന്നതിനൊപ്പം അത് നികത്ത് കെട്ടിടം പണിയാനുള്ള പാകത്തിലാക്കാന്‍ 41.96 കോടി രൂപയും നല്‍കി. സൗജന്യമായി എല്ലാം നടക്കുമെന്നിരിക്കെ പക്ഷേ എന്നിട്ടും  കരുവാറ്റയിലെ സ്വകാര്യ വ്യക്തികളുടെ വയല്‍ ഏറ്റെടുക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട്പോവുകയായിരുന്നു.

ഇനിയിപ്പോള്‍ സ്വകാര്യ വ്യക്തികളില്‍ നിന്ന് 25 കോടി രൂപ മുടക്കി സ്ഥലം ഏറ്റെടുക്കുന്നതിനൊപ്പം നികത്താനും കോടികള്‍ ചെലവഴിക്കേണ്ടി വരും.
മെഡിക്കല്‍ കോളേജിനായി ഭൂമി ഏറ്റെടുത്ത് തുടങ്ങിയിട്ടും സുപ്രീം കോടതിയിലെ കേസ് തീര്‍പ്പാക്കാന്‍ ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടുമില്ല. സിറ്റിംഗിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകരെക്കൊണ്ട് കേസ് നടത്തി ലക്ഷങ്ങള്‍ പൊടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഒരു വർഷത്തിനിടയിലെ മൂന്നാമത്തെ സംഭവം, റഷ്യയ്ക്ക് നഷ്ടമായത് സായുധ സേനാ ജനറലിനെ, കാർ പൊട്ടിത്തെറിച്ചത് പാർക്കിംഗിൽ വച്ച്
ജീവനക്കാർക്ക് മർദ്ദനം, ഒപിയുടെ വാതിൽ തല്ലിപ്പൊളിച്ച് രോഗിക്കൊപ്പമെത്തിയ യുവാവ്, കൊലക്കേസ് പ്രതി അറസ്റ്റിൽ