
കൊച്ചി: മുന്‍ മന്ത്രി കെ ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തീർപ്പാക്കി. രണ്ട് മാസത്തിനകം അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കുമെന്ന വിജിലൻസ് ഡയക്ടറുടെ വിശദീകരണത്തെ തുടർന്നാണ് കേസ് തീർപ്പാക്കിയത്. ബാബുവിന്റെ ബിനാമിയെന്ന ആരോപണമുയർന്ന ബാബുറാമാണ് കോടതിയെ സമീപിച്ചത്. ബാബുറാമിനെതിരെ കേസിൽ തെളിവില്ലന്ന് വിജിലൻസ് കോടതിയെ അറിയിച്ചു. തുടർന്നാണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥന്റെ മറുപടി സ്വീകാര്യമല്ലെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിജിലന്‍സ് ഡയറക്ടർ വിശദീകരണം നൽകിയത് .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam