നിപ സാന്നിധ്യം കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്

web desk |  
Published : Jun 03, 2018, 06:41 AM ISTUpdated : Jun 29, 2018, 04:23 PM IST
നിപ സാന്നിധ്യം കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്

Synopsis

ഇനി വവ്വാലുകളുടെ സാന്പിളുകള്‍ എടുത്ത് പരിശോധിക്കേണ്ടെന്നാണ് മൃഗസംരക്ഷണവകുപ്പിന്‍റെ തീരുമാനം.

തിരുവനന്തപുരം: പരിശോധിച്ച പഴംതീനി വവ്വാലുകളിലും നിപ സാന്നിധ്യം കണ്ടെത്താത്ത സാഹചര്യത്തില്‍ വൈറസ് ബാധയുടെ ഉറവിടം എന്തെന്ന് അറിയാതെ കുഴങ്ങുകയാണ് ആരോഗ്യവകുപ്പ്. ഇനി വവ്വാലുകളുടെ സാന്പിളുകള്‍ എടുത്ത് പരിശോധിക്കേണ്ടെന്നാണ് മൃഗസംരക്ഷണവകുപ്പിന്‍റെ തീരുമാനം. മൃഗങ്ങളിലെ നിരീക്ഷണം തുടരും. കൂടുതല്‍ സാമ്പിളുകള്‍ ശേഖരിക്കില്ല.

നേരത്തെ ഷഡ്പദങ്ങളെ തിന്നുന്ന വവ്വാലുകളിലും ഇപ്പോള്‍ പഴം തീനി വവ്വാലുകളിലും നടത്തിയ പരിശോധനകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്താനായിട്ടില്ല. മരിച്ച ചങ്ങരോത്ത് സ്വദേശികളുടെ വീട്ടിലെ മുയലുകളിലെ പരിശോധനയും നെഗറ്റീവ് ആയിരുന്നു. വളര്‍ത്തുമൃഗങ്ങളിലൊന്നും നിപ വൈറസ് ഇല്ലെന്ന് മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിക്കുകയും ചെയ്തു. ഈ സാഹര്യത്തിലാണ് കൂടുതല്‍ സാമ്പിളുകള്‍ എടുത്ത് പരിശോധനയ്ക്ക് അയക്കേണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചത്.

മറ്റൊരു ജീവിയിലേക്ക് കൂടി നിപ പടര്‍ന്നാല്‍ സ്ഥിതി ഭയാനകമായിരിക്കുമെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. അതുകൊണ്ട് തന്നെ നിരീക്ഷണം ശക്തമാക്കാനാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ തീരുമാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃശൂർ മേയർ വിവാദം; പണം വാങ്ങി മേയർ സ്ഥാനം വിറ്റെന്ന് ആരോപണം, ലാലിക്ക് സസ്പെൻഷൻ
'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ