വെടിക്കെട്ടിന് ഹൈക്കോടതിയുടെ അനുമതി; തൃശൂര്‍ പൂരം  ആചാരപ്രകാരം നടക്കും, സാമ്പിള്‍ വെടിക്കെട്ട് നാളെ

Published : Apr 14, 2016, 01:22 PM ISTUpdated : Oct 04, 2018, 11:53 PM IST
വെടിക്കെട്ടിന് ഹൈക്കോടതിയുടെ അനുമതി; തൃശൂര്‍ പൂരം  ആചാരപ്രകാരം നടക്കും, സാമ്പിള്‍ വെടിക്കെട്ട് നാളെ

Synopsis

കൊച്ചി: തൃശൂര്‍ പൂരം ഇത്തവണയും പതിവു പോലെ നടക്കും. പൂരം വെടിക്കെട്ട് നടത്തുന്നതിന് എതിരായ കഴിഞ്ഞ ദിവസത്തെ വിധി കേരള ഹൈക്കോടതി ഭേദഗതി ചെയ്തതിനെ തുടര്‍ന്നാണിത്. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ പൂരം വെടിക്കെട്ടിന് ഉപാധികളോടെ ഹൈക്കോടതി അനുമതി നല്‍കി. 2007ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ അനുമതി. കോടതി വിധി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ സ്വാഗതം ചെയ്തു. സാമ്പിള്‍ വെടിക്കെട്ട് മുന്‍ നിശ്ചയിച്ച പ്രകാരം നാളെ നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. ആചാര പ്രകാരം പൂരം നടത്തുമെന്നും സംഘാടക സമിതി അറിയിച്ചു. 

രണ്ട് ദിവസം മുമ്പാണ്, ഉദയത്തിനും അസ്തമനത്തിനും ഇടയില്‍ വെടിക്കെട്ട് നടത്താന്‍ പാടില്ലെന്ന് ഹൈക്കോടതി വിധിച്ചത്. തുടര്‍ന്ന്, പൂരം നടത്തിപ്പ് അനിശ്ചിതത്വത്തിലായിരുന്നു. ഇതിനെതിരെ പ്രതിഷേധവും ഉയര്‍ന്നു. അതിനെ തുടര്‍ന്നാണ് ദേവസ്വങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ മുന്‍ വിധി ഹൈക്കോടതി ഭേദഗതി ചെയ്തത്. 

രാത്രി 10 മണിക്കു മുമ്പ് വെടിക്കെട്ട് നടത്താമെന്നാണ് ഇന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. മൂന്ന് ഉപാധികളാണ് ഹൈക്കോടതി മുന്നോട്ട് വെച്ചത്. 

1. രാത്രി 10 മണിക്കു മുമ്പ് പൂരം തീര്‍ക്കണം. രാത്രി 10നും രാവിലെ ആറിനും ഇടയില്‍ വെടിക്കെട്ട് നടത്താന്‍ പാടില്ല. 
2. 125 ഡെസിബെല്ലിനു മുകളിലുള്ള ശബ്ദം പാടില്ല. 
3. നിയമവിരുദ്ധമായ വസ്തുക്കള്‍ വെടിക്കെട്ടിന് ഉപയോഗിക്കരുത്. 

2007ല്‍ സുപ്രീം കോടതി പുറത്തിറക്കിയ ഉത്തരവ് ഹര്‍ജിക്കാരായ ദേവസ്വങ്ങള്‍  കോടതിക്കു മുമ്പാകെ ഹാജരാക്കി. രാത്രി 10 മണിക്കും രാവിലെ ആറു മണിക്കും ഇടയില്‍ പൂരം വെടിക്കെട്ട് നടത്താന്‍ പാടില്ല എന്നായിരുന്നു സുപ്രീം കോടതി വിധി. കേന്ദ്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ച പുതിയ ചട്ടം കൊണ്ടു വരുന്നത് വരെ ഈ വിധി ബാധകമാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധി പ്രകാരമാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. 

കോടതി വിധിയെ പൂരം സംഘാടകരും പൂരം പ്രേമികളും സ്വാഗതം ചെയ്തു. പൂരം ആചാര പ്രകാരം നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു. സാമ്പിള്‍ വെടിക്കെട്ട് നാളെത്തന്നെ നടത്തുമെന്നും അവര്‍ വ്യക്തമാക്കി. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടത്ത് നിന്നും ചാടിയിട്ട് 4 ദിവസം, കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണം തുടരുന്നു
ചതിയൻ ചന്തു പരാമർശവും ബിനോയ് വിശ്വത്തിന്‍റെ മറുപടിയും, വെള്ളാപ്പള്ളി ഇന്ന് മാധ്യമങ്ങളെ കാണും