വള്ളിത്തോട് ഹൈവേ നിർമ്മാണത്തിലെ കൂടുതൽ ക്രമക്കേടുകൾ പുറത്ത്

Published : Oct 14, 2017, 06:51 PM ISTUpdated : Oct 05, 2018, 02:51 AM IST
വള്ളിത്തോട് ഹൈവേ നിർമ്മാണത്തിലെ കൂടുതൽ ക്രമക്കേടുകൾ പുറത്ത്

Synopsis

വള്ളിത്തോട് മലയോല ഹൈവേ നിർമ്മാണത്തിലെ കൂടുതൽ ക്രമക്കേടുകൾ പുറത്ത്. രേഖകളിൽ കൃത്രിമ കുന്നുകൾ കാണിച്ചും, ഉള്ള കുന്നുകൾ നികത്താതെയുമാണ് ക്രമക്കേട് നടത്തിയിരിക്കുന്നത്.

ചെയിനേജ് അടിസ്ഥാനമാക്കി, 7.1 കിലോമീറ്റർ വള്ളിത്തോട് മലയോര ഹൈവേയുടെ രൂപരേഖ തയ്യാറാക്കി. പൊതുമരാമത്ത് വകുപ്പ് ഇരിട്ടി റോഡ് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ആണ് ഒപ്പിട്ടിരിക്കുന്നത്. പാതയാരംഭിച്ച് 990 മീറ്ററെത്തുമ്പോൾ 140 മീറ്റർ നീളത്തിൽ മൂന്ന് മീറ്ററിലധികം വരുന്ന് കുന്നുണ്ടെന്ന് രേഖയിൽ. ചെയിനേജ് പ്രകാരം രേഖയിൽ കാണുന്ന സ്ഥലത്ത്, നിരന്ന് കിടക്കുന്ന റോഡാണ്. കുന്ന് മുമ്പെങ്ങും ഇവിടെക്കണ്ടിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. സുരക്ഷാഭിത്തി പോലും പണിയാതെ പോയ ഭാഗത്ത് കാണിച്ചിരിക്കുന്നതും മൂന്ന് മീറ്ററിനടുത്ത് ഉയരമുള്ള കുന്ന്. തൊട്ടപ്പുറത്ത് ഏറ്റവും വലിയ കയറ്റമാണ്. പാറപൊട്ടിച്ച് മാറ്റി കയറ്റം കുറയ്ക്കാനായി വകയിരുത്തിയത് 48 ലക്ഷം രൂപയാണ്.

കുന്നിടിച്ച് കഴിഞ്ഞാൽ വീട്ടിലേക്ക് വഴിയാകുമെന്ന് കരുതി സ്ഥലം വിട്ട് നൽകിയവരെ വരെ കുരുക്കിലാക്കി സ്ഥലം വിട്ടു കരാറുകാർ. കയറ്റം കുറഞ്ഞതുമില്ല. അപകടഭീഷണിയും കുത്തനെയുള്ള കയറ്റവും ഇവിടെത്തന്നെയുണ്ട്. കുഴിയിലായിപ്പോയ വീടുകളും.

വിശദമായി പരിശോധിച്ചാലേ എന്തെങ്കിലും പറയാനാകൂവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കരാറുകാരനോട് ചോദിക്കണമെന്ന് എംഎൽഎയും.

പാതയവസാനിക്കുന്ന വള്ളിത്തോട് ടൗണിലും ഡ്രയിനേജുകളും നടപ്പാതകളും നിർമ്മിക്കാത്തതിനാൽ പിന്നെയും മറ്റൊരു പദ്ധതിയിൽ 30 ലക്ഷം രൂപ ചെലവാക്കി ഇവ നിർമ്മിക്കേണ്ടിയും വന്നു.

കിലോമീറ്ററിന് രണ്ട് കോടിയിലധികം രൂപയെന്ന കണക്കിൽ 7.1 കിലോമീറ്ററിന് 15 കോടി. പൂർത്തിയാക്കാത്ത പണികൾ എണ്ണിയെണ്ണി വിജിലൻസ് തന്നെ ചൂണ്ടിക്കാട്ടിയ ക്രമക്കേടുകളിൽ ഇനിയെങ്കിലും നടപടിയുണ്ടാകുമോ?

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

വാങ്ങിയത് 36000 രൂപയുടെ ഫോൺ, 2302 രൂപ മാസത്തവണ; മൂന്നാമത്തെ അടവ് മുടങ്ങി; താമരശേരിയിൽ യുവാവിന് കുത്തേറ്റു
പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; അറിയേണ്ടതെല്ലാം