ഹിമാചൽപ്രദേശിൽ ഭരണവിരുദ്ധ തരംഗം; കോണ്‍ഗ്രസിന് കാലിടറിയത് ഇങ്ങനെ

Published : Dec 18, 2017, 11:05 AM ISTUpdated : Oct 05, 2018, 02:12 AM IST
ഹിമാചൽപ്രദേശിൽ ഭരണവിരുദ്ധ തരംഗം; കോണ്‍ഗ്രസിന് കാലിടറിയത് ഇങ്ങനെ

Synopsis

ഷിംല: ഹിമാചൽപ്രദേശിൽ ബിജെപി അധികാരത്തിലേക്ക്. ലീഡ് നിലയിൽ ബിജെപി കേവല ഭൂരിപക്ഷം കടന്നു. 41 സീറ്റിൽ ബിജെപി ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് 22 സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. അതേസമയം, ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി പ്രേംകുമാർ ദൂമൽ പിന്നിലായത് ബിജെപിക്ക് തിരിച്ചടിയായി. 

ഹിമാചലിൽ നിലവിൽ അധികാരം കൈയാളുന്ന കോണ്‍ഗ്രസിനെതിരായുള്ള ഭരണവിരുദ്ധ വികാരം ബിജെപിയ്ക്ക് തുണയായി എന്നു വേണം വിലയിരുത്താൻ. കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി വീരഭന്ദ്ര സിംഗിനെതിരേ നിരവധി അഴിമതിയാരോപണങ്ങളും ഉയർന്നിരുന്നു. ഈ അഴിമതിയാരോപണങ്ങളാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്.

ഹിമാചൽപ്രദേശിലെ തിയോഗിൽ സിപിഎമ്മും ഒരു സീറ്റിൽ മുന്നിലെത്തി. മുൻ എംഎൽഎ രാകേഷ് സിംഘയാണ് തിയോഗിൽ മുന്നിട്ടു നിൽക്കുന്നത്. സിപിഎമ്മിനു വെല്ലുവിളി ഉയർത്തി തിയോഗിൽ ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. 13 സീറ്റുകളിലാണ് ഇത്തവണ സിപിഎം മത്സരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സോണിയ-പോറ്റി ചിത്ര വിവാദം; പിണറായിയുടേത് വില കുറഞ്ഞ ആരോപണമെന്ന് വി ഡി സതീശന്‍
ഒറ്റപ്പാലത്ത് സിപിഎം ചെയർപേഴ്സൺ സ്ഥാനാർത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു; പിന്തുണച്ചത് യുഡിഎഫ് നേതാവ്