
ദില്ലി: പ്രമുഖ ചരിത്രകാരനും വിദ്യാഭ്യാസ വിദഗ്ധനുമായ പ്രഫസര്‍ സതീഷ് ചന്ദ്ര(95) അന്തരിച്ചു. മധ്യകാല ഇന്ത്യ എന്ന പ്രശസ്തമായ പുസ്തകത്തിന്‍റെ രചയിതാവാണ്. യുജിസിയുടെ ചെയര്‍മാനായി 1976 മുതല്‍ 1981 വരെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എസ് ഗോപാലിനും റൊമീല ഥാപ്പറിനൊപ്പം ജെഎന്‍യുവിലെ ചരിത്ര പഠനകേന്ദ്രത്തിലെ അദ്ധ്യാപകനായിരുന്നു.
പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്ന സീതാറാമിന്‍റെ മകനാണ്. ഇന്ത്യയിലെ മുഗള്‍രാജവംശത്തിന്‍റെ ചരിത്രത്തില്‍ അഗ്രകണ്യനാണ്. ജെഎന്‍യുവിലെ പ്രഫസറായിരിക്കെ ചരിത്ര പഠന കേന്ദ്രം ആരംഭിക്കാന്‍ നേതൃത്വം നല്‍കിയത് പ്രഫ. സതീഷ് ചന്ദ്രയായിരുന്നു. എന്‍സിഇആര്‍ടിയുടെ മധ്യകാല ഇന്ത്യ എന്ന പാഠ്യ പുസ്തകത്തിന്‍റെ രചിച്ചതും പ്രഫ. സതീഷ് ചന്ദ്രയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam