
പാടാല്യ: ബലാല്‍സംഘ കേസില്‍ കോടതി ശിക്ഷിച്ച ഗുര്‍മീത് റാം റഹീം സിങിന്‍റെ ദത്തു പുത്രി ഹണിപ്രീത് സിംങ് അറസ്റ്റില്‍. പഞ്ചാബിലെ സിരാക്പൂറില്‍ നിന്നാണ് ഹണി സിംങിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് സിംങിന്‍റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ വ്യാപക ആക്രമത്തില്‍ ഹണിസിംങിനെതിരെ ഹരിയാന പൊലിസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
സിരാക്പൂര്‍- പാടാല്യ റോഡില്‍ നിന്ന് ഹണിപ്രീതിനെ അറസ്റ്റ് ചെയ്തതായും നാളെ കോടതിയില്‍ ഹാജരാക്കുമെന്നും പഞ്ച്‌കുല കമ്മീഷണര്‍ എ.എസ് ചൗല അറിയിച്ചു. ഓഗസ്റ്റ് 25നുണ്ടായ കലാപത്തില്‍ ഹണിസിംങിനുള്ള പങ്ക് പരിശോധിക്കുന്നതിനായി പൊലിസ് കസ്റ്റഡിയില്‍ വാങ്ങാന്‍ ആവശ്യപ്പെടുമെന്നും കമ്മീഷണര്‍ പറഞ്ഞു. കേസില്‍ വിധി വന്ന ഓഗസ്റ്റ് 25 മുതല്‍ ഹണിപ്രീതിനെ ഹരിയാന പൊലിസ് തിരയുകയായിരുന്നു.
ബലാല്‍സംഘ കേസില്‍ വിധി വന്ന ശേഷം പഞ്ച്‌കുല കോടതിയില്‍ നിന്ന് ഗുര്‍മീതിന് രക്ഷപെടാന്‍ സഹായമൊരുക്കി എന്ന ആരോപണവും ഹണിപ്രീതിനെതിരെ നിലനില്‍ക്കുന്നുണ്ട്. വിധിയെ തുടര്‍ന്ന് പഞ്ചാബ്- ഹരിയാന സംസ്ഥാനങ്ങളിലായുണ്ടായ കലാപത്തില്‍ 41 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam