ചട്ടങ്ങൾ കാറ്റിൽ പറത്തി വിഐപി സുരക്ഷ; മുൻ ജനപ്രതിനിധികൾക്കും അംഗരക്ഷകർ

Web Desk |  
Published : Jun 19, 2018, 04:08 PM ISTUpdated : Jun 29, 2018, 04:24 PM IST
ചട്ടങ്ങൾ കാറ്റിൽ പറത്തി വിഐപി സുരക്ഷ; മുൻ ജനപ്രതിനിധികൾക്കും അംഗരക്ഷകർ

Synopsis

സുരക്ഷ ഒരുക്കുന്നത് എ,ബി,സി, കാറ്റഗറിയിൽ ഉൾപ്പെടുത്തി നിയമനങ്ങളിൽ പലതും ചട്ടം ലംഘിച്ച്

തിരുവനന്തപുരം:  പൊലീസുകാരെ അംഗരക്ഷകരാക്കി കൊണ്ടുനടക്കുന്നവരിൽ ഭൂരിപക്ഷവും മുൻ ജനപ്രതിനിധികൾ. ഇതിൽ എംഎല്‍എ സ്ഥാനം ഒഴിഞ്ഞിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞവർ പോലും ഉണ്ട്. നിയമനങ്ങളിൽ പലതും ചട്ടങ്ങൾ ലംഘിച്ചാണെന്നും വ്യക്തമാകുന്നു.

പി പി തങ്കച്ചന് അംഗരക്ഷകരെ അനുവദിച്ച കാലയളവ് കഴിഞ്ഞിട്ടും ഇദ്ദേഹം കൂടെയുളള 2 പൊലീസുകാരെ തിരിച്ചയച്ചിട്ടില്ല. എം പി ആന്‍റോ ആൻറണി, മുൻമന്ത്രി കെ സി ജോസഫ്, തുടങ്ങിയവരും അംഗരരക്ഷകരെ മടക്കിയിട്ടില്ല. കെ എം മാണിയുടെ കൂടെയുള്ളവരിൽ നിന്ന് 2 പേരെ തിരികെ ചോദിച്ചിട്ടും കൊടുത്തില്ല. സിപിഎം നാദാപുരം ഏരിയ സെക്രട്ടറി പി പി ചാത്തുവിനും നിലവിൽ 2 പേരുടെ കാവലുണ്ട്.

കേരളത്തിലെ ഒരുപാട് എംഎല്‍എമാർക്കും മുൻ മന്ത്രിമാർക്കും ഇങ്ങനെ കൂട്ടിന് പൊലീസുണ്ട്. മുൻ എംഎല്‍എ സെൽവരാജ്, കെ വി തോമസ്, പി വി അൻവർ, വി കെ ഇബ്രാഹിം കുഞ്ഞ്,മുല്ലപ്പള്ളി രാമചന്ദ്രൻ, വയലാർ രവി, കൊടുക്കുന്നിൽ സുരേഷ് ഇങ്ങനെ നീളുന്നു ആ പട്ടിക.

ഇവർക്കെല്ലാം സുരക്ഷാ ഭീഷണിയുണ്ടെന്നാണ് ഔദ്യോഗിക രേഖ. Z, Z PLUS തുടങ്ങിയ ദേശീയ തലത്തിലെ സുരക്ഷാ കാറ്റഗറിക്ക് പുറമേ കേരളം സ്വന്തമായി തട്ടിക്കൂട്ടിയ A, B, C എന്നീ കാറ്റഗറിയിൽ ഉൾപ്പെടുത്തിയാണ് ഇത് സംഘടിപ്പിക്കുന്നത്.

ഇങ്ങനെ അനുവദിക്കുമ്പോഴും പ്രൊബേൽ ഡിക്ലയർ ചെയ്യാത്തവർ, ആംഡ്പോലീസ് എസ് ഐ മാർ, പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്യുന്നവർ എന്നിവരെയോന്നും നിയോഗിക്കരുതെന്നാണ് ചട്ടം. പക്ഷെ നേതാവിന് ബോധിക്കുന്ന ആൾ എന്നത് മാത്രമാണ് മാനദണ്ഡമെന്നതിനാല്‍ ഈ ചട്ടം നേതാക്കന്മാര്‍ പാലിക്കാറില്ല. 

പോലീസിൽ നിന്ന് അംഗരക്ഷകരേ അനുവദിക്കുമ്പോൾ അവർ ട്രെയിനികളോ, ആംഡ് പൊലീസ് എസ് ഐ മാരെയോ ആകരുതെന്ന് 3 വർഷം മുൻപ് കർശനിർദ്ദേശം അവഗണിച്ചാണ് മിക്ക നിയമനങ്ങളും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്ത നീക്കാൻ പൊലീസ്
കോഴിക്കോട് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി