കൊല്‍ക്കത്തയില്‍ സൈനിക വിന്യാസം: മമതയും കേന്ദ്രവും ഇടയുന്നു

Published : Dec 02, 2016, 02:51 AM ISTUpdated : Oct 05, 2018, 12:12 AM IST
കൊല്‍ക്കത്തയില്‍ സൈനിക വിന്യാസം: മമതയും കേന്ദ്രവും ഇടയുന്നു

Synopsis

സെക്രട്ടേറിയേറ്റിന് സമീപത്തുള്ള ദേശീയ പാത രണ്ടിലെ ടോൾ പ്ലാസകളിൽ  സൈനികരെ വിന്യസിച്ചതോടെയാണ് നാടകീയ രംഗങ്ങള്‍ക്ക് തുടക്കമായത്. സൈനികവിന്യാസം അനാവശ്യവും അനാദരവുമാമെന്ന് ആരോപിച്ച് മുഖ്യമന്ത്രി മാധ്യമങ്ങളെക്കണ്ടു.

രാജ്യം അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യത്തെ നേരിടുകയാണെന്നും സംസ്ഥാന സർക്കാരിന്രെ അറിവോടെയല്ല സൈനികരെത്തിയതെന്നും മമത ആരോപിച്ചു. കേന്ദ്ര സർക്കാർ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. സെക്രട്ടേറിയറ്റിൽപ്പേോലും സൈന്യത്തെ വിന്യസിച്ചുവെന്ന് മമത ആരോപിച്ചു.

ജനങ്ങൾ ആശങ്കാകുലരാമെന്ന് പറ‍ഞ്ഞ മമതാ ബാനർജി കേന്ദ്ര സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചു. എന്നാൽ പരിശീലനത്തിന്റെ ഭാഗമായാണ് സൈനികരെ വിന്യസിച്ചതെന്നും സംസ്ഥാന പൊലീസിന്‍റെ അറിവോടെയാണിതെന്നുമാണ് സൈന്യത്തിന്രെ ഭാഷ്യം.

ടോൾ പ്ലാസകൾ സൈന്യം കൈയ്യേറി എന്ന പ്രചരമം തെറ്റാണ്. രാത്രി വൈകിയും സെക്രട്ടേറിയറ്റിൽ തുടർന്ന സൈനികരെ പിൻവലിക്കുന്നതു വരെ സെക്രട്ടേറിയറ്റ് വിട്ട് പോകില്ലെന്ന നിലപാടിലാണ്. നോട്ട് അസാധുവാക്കിയ നീക്കത്തിൽ കേന്ദ്രത്തിനെതിരായ പോരാട്ടം നയിച്ച മമത ബാനർജി മറ്റൊരു വിഷയത്തിലും കേന്ദ്ര സർക്കാരുമായി കൊമ്പുകോര്‍ക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്
കൊച്ചി മേയർ സ്ഥാനത്തിൽ പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; വികെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയുമായി പോസ്റ്റ്