നല്ല മഴക്കായി ബീഹാറിൽ ആയിരക്കണക്കിന് തവളകളെ കൊന്നൊടുക്കി

web desk |  
Published : Jul 20, 2018, 12:56 AM ISTUpdated : Oct 02, 2018, 04:26 AM IST
നല്ല മഴക്കായി ബീഹാറിൽ ആയിരക്കണക്കിന് തവളകളെ കൊന്നൊടുക്കി

Synopsis

കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ യാഗത്തിന് ആയിരക്കണക്കിന് തവളകളെയാണ് കഴുത്ത് ഞെരിച്ച് കൊന്നൊടുക്കിയത്. 

ബീഹാർ: തവള കരഞ്ഞാല്‍ മഴ പെയ്യുമെന്നത് കേരളത്തിലെ ഒരു വിശ്വാസമാണ്. എന്നാല്‍ ബിഹാറിലെ വിശ്വാസം മറ്റൊന്നാണ്. തവളകളെ ഉപയോഗിച്ച് യാഗം നടത്തിയാല്‍ മഴ പെയ്യുമെന്നാണ് അവരുടെ വിശ്വാസം. ബീഹാറിലെ 37 ജില്ലകളില്‍ 22 ജില്ലകളിലും 60 ശതമാനത്തില്‍ താഴെയാണ് മഴ ലഭ്യത.

ഇത്തവണത്തെ മണ്‍സൂണില്‍ 42 ശതമാനത്തോളം മഴ ലഭ്യത കുറഞ്ഞ ബിഹാറിലെ മഗദ്-ഗയ, ജെഹനബാദ്, ഔറംഗാബാദ്, നവാദ, ആര്‍വാള്‍ എന്നീ ജില്ലകളിലാണ് പൂജ നടന്നത്. ' ബെന്‍ഗ് കുത്‍നി ' എന്ന ആചാരപ്രകാരമാണ് യാഗം. ഈ യാഗത്തിന്‍റെ അവസാനം ആയിരക്കണക്കിന് തവളകളെ കുരുതി കൊടുക്കും. ഇങ്ങനെ കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ യാഗത്തിന് ആയിരക്കണക്കിന് തവളകളെയാണ് കഴുത്ത് ഞെരിച്ച് കൊന്നൊടുക്കിയത്. 

പാരമ്പര്യമായി കൈമാറി  വന്ന ആചാരമായ ‘ബെന്‍ഗ് കുത്‍നി '  നടത്തുന്നത് കർഷകരായിരിക്കും. ഗ്രാമത്തിലെ സ്ത്രീകൾ ആദ്യം ഒരു കുഴി കുത്തും. ശേഷം പ്രദേശത്തിലെ മുഴുവൻ കിണറുകളിലേയും വെള്ളം ശേഖരിച്ച് ഈ കുഴിയില്‍ നിറയ്ക്കും. തുടര്‍ന്ന് അടുത്തുളള പാടത്തും വരമ്പത്തുമുള്ള ജീവനുളള തവളകളെ പിടിച്ച് കൊണ്ടു വന്ന് ഈ കുഴിയില്‍ ഇടും. തുടര്‍ന്ന് ഇവയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തും. ചത്ത തവളകളെ കൊണ്ട്  മാലയുണ്ടാക്കുകയാണ് അടുത്ത പടി. തുടര്‍ന്ന് ‘തവളമാല’ഒരാള്‍ കഴുത്തിലണിഞ്ഞ് ഗ്രാമവാസികളെ ശകാരിക്കും. എത്ര നന്നായി ശകാരിക്കുന്നുവോ അത്രയും നല്ല മഴ ലഭിക്കുമെന്നാണ് ഇവരുടെ വിശ്വാസം.

ഇത്തരത്തിൽ മഴ ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനായി മധ്യപ്രദേശിലെ ചത്തൂരിൽ വ്യത്യസ്തമായ ആചാരമാണ് നടത്തിയത്. രണ്ട് തവളകളുടെ വിവാഹം. ചത്തൂരിലെ ക്ഷേത്രത്തിൽ വെച്ച് വനിത ശിശുക്ഷേമ മന്ത്രി ലളിത യാദവാണ്  തവളുടെ വിവാഹം  നടത്തി കൊടുത്തത്. മന്ത്രിമാരും പ്രാദേശിക ബിജെപി നേതാക്കളും വിവാഹത്തിൽ മാറ്റ് കൂട്ടുന്നതിനായി ആഷാഢ് എന്ന ഉത്സവം സംഘടിപ്പിച്ചു. തവളകളുടെ വിവാഹം നടത്തിക്കൊടുക്കാന്‍ പുരോഹിതനുണ്ടായിരുന്നു. വിവാഹത്തിന് നൂറുകണക്കിനാളുകളാണ് എത്തിച്ചേർന്നത്. തവള വിവാഹത്തിന് ശേഷം സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്
കൊച്ചി മേയർ സ്ഥാനത്തിൽ പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; വികെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയുമായി പോസ്റ്റ്