ഗാന്ധി വർണ്ണവിവേചനത്തിന്‍റെ തീവ്രതയറിഞ്ഞ വഴിയിലൂടെ മോദി

Published : Jul 09, 2016, 12:55 PM ISTUpdated : Oct 04, 2018, 04:33 PM IST
ഗാന്ധി വർണ്ണവിവേചനത്തിന്‍റെ തീവ്രതയറിഞ്ഞ വഴിയിലൂടെ മോദി

Synopsis

ഡര്‍ബന്‍: മഹാത്മാ ഗാന്ധി വർണ്ണവിവേചനത്തിന്‍റെ തീവ്രതയറിഞ്ഞ ഡർബനിലെ പീറ്റർമാറിറ്റ്സ്ബർഗ്ഗിൽ ഒന്നേകാല്‍ നൂറ്റാണ്ടിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമെത്തി. ഇവിടെ ഗാന്ധി സ്മാരകവും മോദി പൊതുജനങ്ങൾക്കായി തുറന്നു.‍ ഡർബനിൽ ഗാന്ധിജി സ്ഥാപിച്ച ഫീനിക്സ് സെറ്റിൽമെന്‍റും മോദി സന്ദർശിച്ചു

1893 ജനുവരി ഏഴിന് ഒന്നാംക്ളാസ് കംപാർട്ട്മെന്‍റിൽ നിന്നും മാറാൻ വിസ്സമതിച്ചതിന് ഗാന്ധിജിയെ വെള്ളക്കാർ വർണ്ണവിവേചത്തിന്‍റെ പേരിൽ ട്രെയിനിൽ നിന്നും ഇറക്കിവിട്ട പീറ്റർ മാറിറ്റ്സ്ബർഗ്ഗിൽ ചരിത്ര സ്മരണകൾ ഉണർത്തിയാണ് 126 വർഷങ്ങൾക്കിപ്പുറം മോദിയെത്തിയത്.പെൻട്രിക്ക് സ്റ്റേഷനിൽ നിന്നും ട്രെയിനിൽ അരമണിക്കൂറിലധികം യാത്ര ചെയ്താണ് മോദി പീറ്റർമാറിറ്റ്സ്ബർഗ്ഗ് സ്റ്റേഷനിലെത്തിയത്.

ക്വാസുലു നാറ്റൽ പ്രവിശ്യാ തലവനൊപ്പം എത്തിയ മോദി സത്യഗ്രഹത്തിന്‍റെ ജൻമസ്ഥലം എന്ന പേരിട്ട ഗാന്ധി സ്മാരകവും പൊതു ജനങ്ങൾക്കായി തുറന്നുകൊടുത്തു.മണ്ടേലയുടെ ജൻമഭുമിയും ഗാന്ധിയുടെ കർമ്മഭൂമിയുമായ ദക്ഷിണാഫ്രിക്കയിൽ എത്താൻ കഴിഞ്ഞത് തീർത്ഥയാത്രയായി കാണുന്നുവെന്ന് മോദി പറഞ്ഞു

പീറ്റർമാറിറ്റ്സ്ബർഗ്ഗിൽ ഒരു മണിക്കൂറോളം ചിലവഴിച്ചതിന് ശേഷം ദർബനിൽ ഗാന്ധിജി സ്ഥാപിച്ച ഫീനിക്സ് സെറ്റിൽമെന്‍റും മോദി സന്ദർശിച്ചു.ഗാന്ധിയുടെ ചെറുമകൾ ഇളഗാന്ധിയും മോദിക്കൊപ്പം ഉണ്ടായിരുന്നു.രണ്ട് ദിവസത്തെ ദക്ഷിണാഫ്രിക്കൻ സന്ദർശനം പൂർത്തിയാക്കി മോദി ഇന്ന് ടാൻസാനിയയിലേക്ക് തിരിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിട്ട് യുഎസ് നീതിന്യായ വകുപ്പ്
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്