യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രായപൂർത്തിയാകാത്ത പ്രതിക്ക് വിചാരണയിൽ ഇളവില്ല

Published : Jun 04, 2016, 02:08 PM ISTUpdated : Oct 05, 2018, 01:05 AM IST
യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രായപൂർത്തിയാകാത്ത പ്രതിക്ക് വിചാരണയിൽ ഇളവില്ല

Synopsis

ദില്ലി: ദില്ലിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിയെ മുതിർന്നവരുടെ കോടതിയിൽ വിചാരണ ചെയ്യാമെന്ന് ബാലനീതി ബോർഡ് ഉത്തരവിട്ടു. പതിനെട്ടു വയസു തികയാൻ നാലു ദിവസം ബാക്കി നിൽക്കെയാണ് സംഭവം നടന്നതെന്ന് ചൂണ്ടിക്കാട്ടി ദില്ലി പൊലീസ് നൽകിയ ഹർജി ബാലനീതി ബോർഡ് അംഗീകരിച്ചു.

ഇക്കഴിഞ്ഞ ഏപ്രിൽ നാലാം തിയ്യതിയാണ് ദില്ലി സിവിൽ ലൈനിൽവച്ച് പ്രായപൂർത്തിയാകാത്ത പ്രതി ഓടിച്ചിരുന്ന ആഢംബര കാറിടിച്ച് ബിസിനസുകാരനായ സിദ്ധാർത്ഥ് ശർമ മരിച്ചത്.സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതി പിന്നീട് പൊലീസിൽ കീഴടങ്ങി. കേസിൽ കുട്ടിയുടെ അച്ഛനെയും വീട്ടിലെ ഡ്രൈവറെയും പ്രതി ചേർത്തെങ്കിലും പ്രായപൂർത്തിയാകാൻ നാലു ദിവസം ബാക്കിയുണ്ട് എന്നതിന്റെ ആനുകൂല്യത്തിൽ കാർ ഓടിച്ചിരുന്ന കുട്ടിയുടെ വിചാരണ ബാലനീതി ബോർഡിലാണ് നടന്നിരുന്നത്.എന്നാൽ  പ്രായപൂർത്തിയാകാത്ത പ്രതി ഇതിനു മുമ്പും നിയമ ലംഘനം നടത്തിയിട്ടുണ്ടെന്നും നാലു ദിവസത്തിന്റെ ആനുകൂല്യം ഒഴിവാക്കി പ്രതിയുടെ വിചാരണ മുതിർന്നവരുടെ കോടതിയിൽ നടത്തണമെന്നാവശ്യപ്പെട്ട് ദില്ലി പൊലീസ് നൽകിയ ഹർജിയാണ് ബാലനീതി ബോർഡ് അംഗീകരിച്ചത്.

സംഭവം നടക്കുമ്പോൾ ശാരീരികമായോ മാനസികമായോ യാതൊരു കുഴപ്പവും  പ്രതിക്കുണ്ടായിരുന്നില്ലെന്നും കുറ്റം ചെയ്യുമ്പാൾ സംഭവത്തിന്റെ  പ്രത്യാഘാതത്തെക്കുറിച്ച് പ്രതിക്ക് ബോധ്യമുണ്ടായിരുന്നെന്നും  ബോർഡ് നിരീക്ഷിച്ചു. ഗുരുതരമായ കുറ്റം ചെയ്യുന്ന പതിനാറു വയസിനു മുകളിലുള്ള പ്രായപൂർത്തിയാകാത്ത പ്രതികളെ  മുതിർന്നവരുടെ കോടതിയിൽ വിചാരണ ചെയ്യാമെന്ന നിയമഭേദഗതി ഉപയോഗിച്ചാണ് തുടർന്നുള്ള കോടതി നടപടികൾ വിചാരണ കോടതിയിലേക്ക് മാറ്റിയത്. പ്രതിയുടെ വിചാരണ മാറ്റിയ ബാലനീതി ബോർഡിന്റെ തീരുമാനം സിദ്ധാർത്ഥിന്റെ കുടുംബം സ്വാഗതം ചെയ്തു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ