
ശനിയാഴ്ച രാവിലെ കാസ്ട്രോയുടെ മരണവാർത്ത അറിഞ്ഞയുടൻ ചിലര്‍ ഹവാനയിൽ റോഡുകൾ കയ്യടക്കുകയായിരുന്നു. പാത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയ ഇവര്‍ റോഡിൽ പടക്കം പൊട്ടിവും പൊട്ടിച്ചു. ക്യൂബൻ പതാകകളുമേന്തിയായിരുന്നു തെരുവിലെ പ്രകടനങ്ങള്‍.
മിയാമിയിലെ ജനസംഖ്യയിൽ 70 ശതമാനത്തോളം ക്യൂബൻ വംശജരാണ്. ഹിസ്പാനിക്, ലാറ്റനോ വിഭാഗത്തിൽ പെടുന്ന ഇവരില്‍ ഭൂരിഭാഗവും ക്യൂബയിൽ ഫിദൽ കാസ്ട്രോയുടെ ഭരണകാലത്താണ് അമേരിക്കയിലേക്ക് കുടിയേറിയത്. കാസ്ട്രോയുടെ നയങ്ങളോടും രാഷ്ട്രീയത്തോടും വിയോജിപ്പുള്ളവരാണ് ഇത്തരത്തിൽ കുടിയേറിയത്.
ക്യൂബൻ വിപ്ളവം ആരംഭിച്ച് 15 വർഷത്തിനുള്ളിൽ എകദേശം അര മില്യൺ ക്യൂബൻ പൗരൻമാർ അമേരിക്കയിലെത്തിയെന്നാണ് കണക്ക്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam