
158 റണ്‍സെടുത്ത ഓപ്പണര്‍ ലോകേഷ് രാഹുലിന്റെ പ്രകടനമാണ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്. മൂന്നാം ടെസ്റ്റ് സെഞ്ച്വറി കുറിച്ച രാഹുല്‍ 15 ബൗണ്ടറിയും മൂന്നു സിക്‌സുമടക്കമാണ് 158 റണ്‍സ് നേടിയത്. ചേതേശ്വര്‍ പൂജാര 46 റണ്‍സോടെയും ക്യാപ്റ്റന്‍ വിരാട് കോഹലി 44 റണ്‍സെടുത്തും പുറത്തായി. രണ്ടാം ദിവസം കളിയവസാനിപ്പിക്കുമ്പോള്‍ 42 റണ്‍സുമായി അജിങ്ക രഹാനെയും 17 റണ്‍സുമായി വൃദ്ധിമാന്‍ സാഹയുമാണ് ക്രീസില്‍. മൂന്നു ദിവസം ബാക്കി നില്‍ക്കെ മികച്ച ലീഡ് നേടി വെസ്റ്റ് ഇന്‍ഡീസിനെ സമ്മര്‍ദത്തിലാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ആദ്യ ഇന്നിംഗ്സില്‍ വിന്‍ഡിസ് 196 റണ്‍സിന് പുറത്തായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam