ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി മാത്രം മതിയെന്ന് സര്‍ക്കുലര്‍

Published : May 19, 2017, 06:05 AM ISTUpdated : Oct 05, 2018, 03:32 AM IST
ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി മാത്രം മതിയെന്ന് സര്‍ക്കുലര്‍

Synopsis

ഇന്ത്യന്‍ കോഫി ഹൗസുകളില്‍ സി.പി.എം മുഖപത്രമായ ദേശാഭിമാനി മാത്രം മതിയെന്ന് സര്‍ക്കുലര്‍. മറ്റ് പത്രങ്ങളും പ്രസിദ്ധീകരണങ്ങളും വിലക്കിക്കൊണ്ട് അഡ്മിനിസ്‍ട്രേറ്റര്‍ സര്‍ക്കുലര്‍ പുറത്തിറക്കി.

ഇന്ത്യന്‍ കോഫി ഹൗസ്സുകളെ നിയന്ത്രിക്കുന്ന ഇന്ത്യ കോഫി ബോര്‍ഡ് വര്‍ക്കേഴ്‌സ് കോപ്പറേറ്റീവ് സൊസൈറ്റി അഡ്മിനിസ്‍ട്രേറ്ററുടേതാണ് വിവാദ സര്‍ക്കുലര്‍. സൊസൈറ്റിക്ക് കീഴിലുള്ള കോഫി ഹൗസ് ശാഖകളില്‍ സി.പി.എം മുഖപത്രമായ ദേശാഭിമാനി ഒഴികെ മറ്റ് പ്രസിദ്ധീകരണങ്ങള്‍ വാങ്ങുകയോ വില്‍പ്പന നടത്തുകയോ ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. മാതൃഭൂമി, മലയാള മനോരമ തുടങ്ങിയ മറ്റ് പത്രങ്ങളും അവരുടെ പ്രസിദ്ധീകരണങ്ങളുടേയും വില്പന പാടില്ലെന്നും പറയുന്നു.  മേയ് മാസം മുതല്‍ സര്‍ക്കുലര്‍ കര്‍ശനമായി നടപ്പാക്കണമെന്നാണ് നിര്‍ദ്ദേശം. 

തീരുമാനത്തിനെതിരെ കോഫി ഹൗസിലെ കോണ്‍ഗ്രസ് അനുകൂല സംഘടന രംഗത്തെത്തി. 58 ശാഖകളില്‍ പ്രസിദ്ധീകരണങ്ങളുടെ വില്പന വഴി ഒരു മാസം ഒന്നരം ലക്ഷം രൂപ ലഭിച്ചിരുന്നു. തൊഴിലാളികളുടെ പെന്‍ഷന്‍ ഫണ്ടിലേക്ക് ഇതിന്റെ വിഹിതം നീക്കിവെക്കാറുണ്ട്. പുതിയ സര്‍ക്കുലര്‍ കാരണം ഈ വരുമാനം നിലക്കുമെന്നാണ് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ പരാതി. അതേ സമയം സര്‍ക്കുലര്‍ ഇറക്കാനുള്ള സാഹചര്യത്തെ കുറിച്ച് അഡ്മിനിസ്‍ട്രേറ്റര്‍ കൃത്യമായി വിശദീകരിക്കുന്നില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സോണിയയെ പോറ്റി എങ്ങനെ നേരിൽ കണ്ടു'? സോണിയ-ഉണ്ണികൃഷ്ണൻ പോറ്റി ചിത്രം ആയുധമാക്കാൻ സിപിഎം, തിരിച്ചടിച്ച് കോൺഗ്രസ്
കൂറ്റൻ ക്രിസ്മസ് ട്രീ തിരിച്ചെത്തി, രണ്ട് വർഷത്തിന് ശേഷം ഉണ്ണിയേശു പിറന്ന ബെത്‌ലഹേമിൽ ക്രിസ്മസ് ആഘോഷം