ഇന്ത്യാ-പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ 'രഹസ്യ' കൂടിക്കാഴ്ച നടത്തി ?

Published : Jan 01, 2018, 05:43 PM ISTUpdated : Oct 05, 2018, 01:48 AM IST
ഇന്ത്യാ-പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ 'രഹസ്യ' കൂടിക്കാഴ്ച നടത്തി ?

Synopsis

ലാഹോര്‍: ഇന്ത്യയുടെയും പാകിസ്ഥാന്റെയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാക്കള്‍ തായ്‌ലന്‍ഡില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് ഇന്ത്യ നിഷേധിച്ചിട്ടില്ല. കുല്‍ഭൂഷണ്‍ ജാദ്ദവിന്റെ കുടുംബത്തോട് പാകിസ്ഥാന്‍ മര്യാദയും മനുഷ്യത്വവും കാണിച്ചില്ലെന്ന് സുഷമ സ്വരാജ്  പാര്‍ലമെന്റില്‍ പറഞ്ഞത് ഈ മാസം 28നാണ്. എന്നാല്‍ അതിന് ഒരു ദിവസം മുമ്പ് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും പാകിസ്ഥാന്‍ സുരക്ഷാ ഉപദേഷ്‌ടാവ് ലഫ് ജനറല്‍ നസീര്‍ ഖാന്‍ ജന്‍ജുവയും തായ്‌ലന്‍ഡില്‍ കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

കൂടിക്കാഴ്ച ഒന്നര മണിക്കൂര്‍ നീണ്ടു നിന്നു എന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഈ രഹസ്യകൂടിക്കാഴ്ചയില്‍ എന്തൊക്ക വിഷയങ്ങള്‍ ചര്‍ച്ചയായെന്ന് വ്യക്തമല്ലെന്നും എന്നാല്‍ അജിത് ഡോവലിന്‍റെ സമീപനം ക്രിയാത്മമായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നുമാണ് പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം റിപ്പോര്‍ട്ടിനോട് മൗനം പാലിക്കുകയാണ്. ഇതുവരെ ഇക്കാര്യം തള്ളി മന്ത്രാലയം രംഗത്തുവന്നില്ല എന്നത് ശ്രദ്ധേയമായി. ജമാഅത്ത് ഉദ്ദവ നേതാവ് ഹാഫിസ് സയിദിനെതിരെ നടപടിക്കുള്ള അന്താരാഷ്‌ട്രസമ്മര്‍ദ്ദത്തിന് പാകിസ്ഥാന്‍ കീഴടങ്ങുന്നതിന്‍റെ സൂചനയും പുറത്തുവരുന്നുണ്ട്.

ഹാഫിസ് സയിദിന്റെ സ്ഥാപനങ്ങള്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന രഹസ്യ ഉത്തരവ് പുറത്തറിറങ്ങി. ഇതിനിടെ മുന്‍ധാരണപ്രകാരം ഇന്ത്യയും പാകിസ്ഥാനും ആണവനിലയങ്ങളുടെ വിവരങ്ങള്‍ ഇന്ന് പരസ്‌പരം കൈമാറി. എന്തായാലും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വഷളാകുമ്പോള്‍ നടന്ന ദേശീയ സുരക്ഷാ ഉപദേഷ്‌ടാക്കളുടെ കൂടിക്കാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തുന്ന ചില രഹസ്യനീക്കങ്ങളുടെ കൂടി സൂചനയായി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

വാളയാർ ആൾക്കൂട്ടക്കൊല: ദുർബല വകുപ്പുകൾ മാത്രം ചേർത്ത് പൊലീസ്, കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തതായി സൂചന
നെടുമങ്ങാട്​ ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു