നഗ്രോത സൈനികത്താവളത്തിലെ തീവ്രവാദി ആക്രമണം 10 ദിവസം മുമ്പ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിരുന്നെന്ന്

Published : Nov 30, 2016, 06:18 AM ISTUpdated : Oct 05, 2018, 02:01 AM IST
നഗ്രോത സൈനികത്താവളത്തിലെ തീവ്രവാദി ആക്രമണം 10 ദിവസം മുമ്പ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിരുന്നെന്ന്

Synopsis

സൈനികത്താവളത്തില്‍ ആക്രമണം നടക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നെന്ന് ഇന്ത്യന്‍ എക്സ്‍പ്രസ് ദിനപ്പത്രമാണ് ഇന്ന് പുറത്തുവിട്ടത്. നഗ്രോത സൈനിതാവളം ഭീകരര്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും സുരക്ഷ ശക്തമാക്കണമെന്നും കാണിച്ച് 10 ദിവസം മുമ്പാണ് രഹസ്യാന്വേഷണ വിഭാഗം സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയത്. ഈ മുന്നറിയിപ്പ് അവഗണിക്കുക വഴി സുരക്ഷാ വീഴ്ച ഇക്കാര്യത്തിലുണ്ടായെന്ന ആക്ഷേപത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇത് സംബന്ധിച്ച ഒരു അന്വേഷണം സൈന്യം ഇതിനോടകം തന്നെ തുടങ്ങിയിട്ടുണ്ട്. ഇന്നലെ രാത്രി നിര്‍ത്തിവെച്ച തീവ്രവാദികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിച്ചു. പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കരസേനാ മേധാവി ദല്‍ബീര്‍ സിങ് സുഹാഗ് ഇന്ന് നഗ്രോത സൈനികത്താവളം സന്ദര്‍ശിക്കുന്നുണ്ട്. ഉദ്ദ്യോഗസ്ഥരുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തും.

പുലര്‍ച്ചെ അഞ്ചരയ്ക്കാണ് ജമ്മുവിൽ നിന്ന് 20 കിലോ മീറ്റര്‍ അകലെയുള്ള നഗ്രോത സൈനിക താവളം ഭീകരര്‍ ആക്രമിച്ചത്. ഉറി ഭീകരാക്രമണ മാതൃകയിൽ സൈനിക വേഷത്തിലെത്തിയവര്‍ സൈനിക താവളത്തിലെ ആയുധപ്പുര കേന്ദ്രീകരിച്ചാണ് ആക്രമണം നടത്തിയത്.  അപ്രതീക്ഷിത ആക്രമണത്തിലാണ് രണ്ട് ഉദ്യോഗസ്ഥര്‍ അടക്കം ഏഴു ജവാന്മാരാണ് കൊല്ലപ്പെട്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കും', പുടിനുമായി ഫോണിൽ സംസാരിച്ചെന്ന് ട്രംപ്; ഫലപ്രദമായ ചർച്ചയെന്ന് റഷ്യ
ഉന്നാവ് ബലാത്സംഗ കേസ്; ജന്തർമന്തറിൽ സമരത്തിനിടെ അതിജീവിതയും അമ്മയും കുഴഞ്ഞുവീണു, സിബിഐ ഉദ്യോഗസ്ഥ‍ക്കെതിരെ പരാതി