എയര്‍ ഇന്ത്യയില്‍ 49 ശതമാനം വിദേശനിക്ഷേപത്തിന് അനുമതി

Published : Jan 10, 2018, 02:28 PM ISTUpdated : Oct 05, 2018, 02:39 AM IST
എയര്‍ ഇന്ത്യയില്‍ 49 ശതമാനം വിദേശനിക്ഷേപത്തിന് അനുമതി

Synopsis

തിരുവനന്തപുരം: പൊതുമേഖലയിലെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട ചരിത്രപരമായ തീരുമാനവുമായി ഇന്ത്യ. പൊതുമേഖല വിമാനക്കന്പനിയായ എയര്‍ ഇന്ത്യയില്‍ 49 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. വിദേശ വിമാനക്കന്പനികള്‍ക്ക് ഇനി 49 ശതമാനം വരെ സര്‍ക്കാര്‍ അനുമതിയോടെ നിക്ഷേപിക്കാം. 51 ശതമാനം ഓഹരികള്‍ സര്‍ക്കാറില്‍ തന്നെ നിലനില്‍ക്കുന്നതിനാല്‍ ഉടമസ്ഥാവകാശം സര്‍ക്കാറിന് തന്നെയായിരിക്കും.

എയര്‍ ഇന്ത്യക്ക് പുറമെ സുപ്രധാനമായ മറ്റ് രണ്ട് മേഖലകളിലെ വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനവും മന്ത്രിസഭയിലുണ്ടായി.
ചില്ലറവില്‍പന മേഖലയില്‍  100 ശതമാനം വിദേശ നിക്ഷേപം നടത്താനും സര്‍ക്കാര്‍ അനുമതി നല്‍കി. നിലവില്‍ 100 ശതമാനം വരെ നിക്ഷേപം നടത്താന്‍ സാധിക്കുമെങ്കിലും, 49 ശതമാനം മുതല്‍ 100 ശതമാനം വരെ നടത്തുന്പോള്‍ സര്‍ക്കാര്‍ അനുമതി വാങ്ങണം.  എന്നാല്‍ ഇനിമുതല്‍ സര്‍ക്കാര്‍ അനുമതി ഇല്ലാതെ തന്നെ ചില്ലറ വില്‍പന മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപം നടത്താന്‍ സാധിക്കും.

സമാനമായി നിര്‍മാണ മേഖലയും വിദേശ നിക്ഷേപകര്‍ക്കായി തുറന്നുകൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം നടത്താം. ഈ മേഖലയിലും സര്‍ക്കാറിന്‍റെ അനുമതിയില്ലാതെ നിക്ഷേപം നടത്താമെന്ന ഇളവുമുണ്ട്.  നോട്ട് നിരോധനവും ജിഎസ്ടിയും മൂലം സാമ്പത്തിക വളര്‍ച്ചയില്‍ കുറവു വന്നത് നികത്താനാണ് സര്‍ക്കാര്‍ പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇളവുകള്‍ പ്രഖ്യാപിച്ചും കൂടുതല്‍ മേഖലകള്‍ തുറന്നുകൊടുത്തും വിദേശ നിക്ഷേപം വര്‍ധിപ്പിച്ച് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്നാണ് നീക്കം.

അതേസമയം തന്നെ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നുവന്നേക്കും. യുപിഎ സര്‍ക്കാര്‍ ചെറുകിട മേഖലയില്‍ വിദേശനിക്ഷേപം കൊണ്ടുവന്നപ്പോള്‍ ഇടതു പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. എയര്‍ ഇന്ത്യയില്‍ വിദേശ നിക്ഷേപം തുറന്നുകൊടുക്കുകയും ചെറുകിടമേഖലയില്‍ നിക്ഷേപ നടപടിക്രമങ്ങളില്‍ ഇളവുവരുത്തുകയും ചെയ്തതിനെതിരെയും പ്രതിഷേധം ഉയരുമെന്നാണ് സൂചന.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആന എഴുന്നള്ളിപ്പ്: കര്‍ശന നിര്‍ദേശങ്ങള്‍ നിലവില്‍ വന്നു
സാമ്പത്തിക ഇടപാടുകൾ നടക്കുന്നതാണ്, മാന്യമായ പെരുമാറ്റം, അച്ചടക്കം, സത്യസന്ധത എംവിഡി മുഖമുദ്രയാകണം: കെബി ഗണേഷ് കുമാർ