
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്തു സമുദായിക സംഘടനകള്‍ക്കു 12 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നു മന്ത്രിസഭാ ഉപസമിതിയുടെ വിലയിരുത്തല്‍.
ഒരാഴ്ചകൊണ്ടാണു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി രണ്ടു സംഘടനകള്‍ക്കു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയത്. മാനെജുമെന്റുകള്‍ പൂര്‍ണമായും ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്ന രീതിയിലാണു സ്ഥാപനങ്ങള്‍ അനുവദിച്ചിട്ടുള്ളതെന്ന് എ.കെ.ബാലന്‍ അധ്യക്ഷനായ സമിതി കണ്ടെത്തി.
ഈ മാസം 12,13,14 തീയതികള്‍ ചേരുന്ന ഉപസമിതിയോഗം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഉത്തരവുകള്‍ പരിശോധിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam