ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ച 250 പെണ്‍കുട്ടികളെ ഐഎസ് ഭീകരര്‍ തലയറുത്തു കൊന്നു

Published : Apr 21, 2016, 03:53 PM ISTUpdated : Oct 05, 2018, 02:42 AM IST
ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ച 250 പെണ്‍കുട്ടികളെ ഐഎസ് ഭീകരര്‍ തലയറുത്തു കൊന്നു

Synopsis

ലണ്ടന്‍: ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ച 250 പെണ്‍കുട്ടികളെ ഐഎസ് ഭീകരര്‍ തലയറുത്തു കൊന്നതായി റിപ്പോര്‍ട്ട്. ഇറാക്കിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂളിലാണ് ദാരുണമായ ഈ സംഭവം നടന്നത് എന്നാണ് റിപ്പോര്‍ട്ട്. ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ച പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളെയും ചിലപ്പോള്‍ ഐഎസ് കൂട്ടക്കൊല ചെയ്തിരിക്കാം എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ഏജന്‍സിയായ മാമുസിനിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മൊസൂളില്‍ സ്ത്രീകള്‍ക്കു ഒറ്റയ്ക്കു പുറത്തിറങ്ങി നടക്കാന്‍ അനുവാദമില്ല. അവരുടെ പങ്കാളികളെ സ്വന്തമായി തെരഞ്ഞെടുക്കാനും സ്ത്രീകള്‍ക്ക് അവകാശമില്ല. ഭീകരരുടെ ലൈംഗീക ആവശ്യം നിറവേറ്റുന്നതിനു 2014 ഓഗസ്റ്റില്‍ അഞ്ഞൂറിലേറെ യസീദി പെണ്‍കുട്ടികളെയാണ് ഐഎസ് തട്ടിക്കൊണ്ടുപോയത്. 

കഴിഞ്ഞ ഒക്‌ടോബറിലും അഞ്ഞൂറിലേറെ യസീദി പെണ്‍കുട്ടികളെ വടക്കന്‍ ഇറാക്കിലെ സിന്‍ജാര്‍ പ്രവശ്യയില്‍നിന്നും ഐഎസ് തട്ടിക്കൊണ്ടുപോയിരുന്നു. 2014 ജൂണിലാണ് ഐഎസ് മൊസൂളിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. ആഭ്യന്തര യുദ്ധത്തില്‍ ഇറാക്ക് സൈന്യത്തെ തുരത്തിയാണ് ഭീകരര്‍ മൊസൂള്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സ്റ്റേഡിയം അപകടം: ഹർജിയിൽ നടപടിയെടുത്ത് ഹൈക്കോടതി; കേസിലെ തുടർനടപടികൾ സ്റ്റേ ചെയ്തു
ഈ മാർച്ചിൽ ബജറ്റ് ഞാൻ തന്നെ അവതരിപ്പിക്കും, കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്ത് നേതൃമാറ്റമില്ലെന്ന് സിദ്ധരാമയ്യ; വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാതെ ഡികെ