രക്തസാക്ഷിഭൂമിയില്‍ നിയുക്ത മുഖ്യമന്ത്രിയും, മന്ത്രിമാരും

Published : May 24, 2016, 01:07 PM ISTUpdated : Oct 05, 2018, 03:12 AM IST
രക്തസാക്ഷിഭൂമിയില്‍ നിയുക്ത മുഖ്യമന്ത്രിയും, മന്ത്രിമാരും

Synopsis

ആലപ്പുഴ: ആലപ്പുഴയിലെ  പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപങ്ങളില്‍ നിയുക്തമുഖ്യമന്ത്രി പിണറായി  വിജയനും  സിപിഐഎമ്മിലെയും സിപിഐയിലെയും നിയുക്തമന്ത്രിമാരും പുഷ്പാര്‍ച്ചന നടത്തി. ഗൗരിയമ്മയുമായി  കൂടിക്കാഴ്ച  നടത്തിയ  ശേഷം  വൈകീട്ട്  നാലിനായിരുന്നു പുന്നപ്ര രക്തസാക്ഷി മണ്ഡപം സ്ഥിതി  ചെയ്യുന്ന  വലിയ ചുടുകാട്ടിലേക്ക് പിണറായി വിജയനും  മറ്റ്  നേതാക്കളും  എത്തിയത്. 

മുദ്രാവാക്യം വിളികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിയുക്തമുഖ്യമന്ത്രിയെയും  നേതാക്കളെയും  സ്വീകരിച്ചു. പൊതുസമ്മേളനത്തില്‍ പിണറായി വിജയന്‍ സംസാരിച്ചു. പിന്നീട് വയലാറിലെ  രക്തസാക്ഷി  മണ്ഡപത്തിലും  നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. സത്യപ്രതിഞ്ജയ്ക്ക്  മുമ്പായി  ഇടതുസര്‍ക്കാരിന്റെ  നിയുക്തമന്ത്രിമാര്‍  പുന്നപ്ര  വയലാര്‍  രക്തസാക്ഷികളെ  അനുസ്മരിക്കാന്‍  എത്താറുണ്ടായിരുന്നു.

സംസ്ഥാനത്ത്  ക്രമസമാധാന നില  തകര്‍ന്നുവെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. ക്രിമിനലുകള്‍ക്ക് എതിരെ  കര്‍ശന  നടപടി  സ്വീകരിക്കുമെന്നും  പിണറായി  പറഞ്ഞു. ഇവര്‍ക്ക്  എതിരെ  ബാധ്യതപ്പെട്ടവര്‍  മാറി  നിന്നാല്‍  അവരെ  സംരക്ഷിക്കില്ലെന്നും  പിണറായി  വ്യക്തമാക്കിയ

നാളെ അധികാരമേല്‍ക്കുന്നത് മുഴുവന്‍ ജനങ്ങളുടെയും സര്‍ക്കാരെന്ന് നിയുക്ത പിണറായി സൂചിപ്പിച്ചു‍. ജാതി മത വര്‍ഗ്ഗവ്യത്യാസമോ കക്ഷി രാഷ്ട്രീയ വ്യത്യാസമോ ഉണ്ടായിരിക്കില്ലെന്നും, അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: പദ്മകുമാറിന്റെയും ഗോവർദ്ധന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കരൂർ ദുരന്തം: വിജയ് ചോദ്യം ചെയ്യലിന് ഇന്ന് സിബിഐക്ക് മുന്നിൽ, ദില്ലിയിലെത്തും