പുരുട്ചി തലൈവിയുടെ നിര്യാണത്തില്‍ നിശ്ചലമായി തമിഴകം

Published : Dec 06, 2016, 08:03 AM ISTUpdated : Oct 05, 2018, 03:28 AM IST
പുരുട്ചി തലൈവിയുടെ നിര്യാണത്തില്‍ നിശ്ചലമായി തമിഴകം

Synopsis

ചെന്നൈ: പുരുട്ചി തലൈവിയുടെ നിര്യാണത്തോടെ തമിഴകം നിശ്ചലമായി.ഏഴു ദിവസത്തെ ദുഖാചരണമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും തമിഴ് മക്കള്‍ ചെന്നൈയിലേക്ക് വന്നുക്കൊണ്ടിരിക്കുകയാണ്. പതിനായിരങ്ങള്‍ ഒഴുകിയെത്തുമ്പോഴും വലീയ വലിയ സുരക്ഷാ പ്രശ്നങ്ങളില്ലാതെ കാക്കാന്‍ തമിഴ്നാട് പൊലീസിന് കഴിഞ്ഞു.

രാവിലെ ആറുമണിയോടുകൂടിതന്നെ പോയസ് ഗാര്‍ഡനില്‍നിന്നും ജയലളിതയുടെ മൃദദേഹം രാജാജി ഹാളിലേക്ക് കൊണ്ടുവന്നു. ആസമയത്ത് ആംബുലന്‍സിന് പിന്നാലെ നിരവധി പ്രവര്‍ത്തകര്‍  അലമുറയിട്ട് ഓടുന്നുണ്ടായിരുന്നു. രാജാജി ഹാളിന് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. അമ്മയെ അവസാനമായ ഒരുനോക്ക് കാണാന്‍ സാധിക്കാതെ നിരാശരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊലീസിനോട് കയര്‍ത്തു. ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ നോക്കി.

ഏഴ് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരാഴ്ച പ്രവര്‍ത്തിക്കില്ല, ഗ്രാമപ്രദേശങ്ങളില്‍നിന്നും പതിനായിരങ്ങള്‍ ഇപ്പോഴും ചെന്നൈയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. ബസ്സുകളിലും മറ്റുമായാണ് അണികള്‍ എത്തിയത്. കടുത്ത ദുഖത്തില്‍ പലരും പൊട്ടിക്കരയുന്നുണ്ടായിരുന്നു.

നഗരത്തില്‍ വിവിധയിടങ്ങളില്‍ ബാരിക്കേഡുകള്‍ തീര്‍ത്ത് പൊലീസ് പ്രവര്‍ത്തകരെ നിയന്ത്രിച്ചിരുന്നു. മൂന്ന് കിലോമീറ്റോളം നടന്നാണ് രാജാജി ഹാളിലേക്ക് പ്രവര്‍ത്തകര്‍ എത്തിയത്. ചൈന്നൈ നഗരത്തില്‍ പൊലീസിന്റെയും പാര്‍ട്ടി അണികളുടെയും മാധ്യമങ്ങളുടെയും വാഹങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

പോരാടാനുറച്ച് ആരെല്ലാം? നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മത്സരചിത്രം ഇന്നറിയാം; പ്രമുഖര്‍ക്ക് ഭീഷണിയായി അപരന്മാര്‍
ആജ്ഞാപിച്ചിരുന്ന അമേരിക്കയുടെ മനംമാറ്റം, പരാജയസമ്മതമെന്ന് ഇറാൻ; ചർച്ചാവാഗ്ദാനങ്ങളെ പുച്ഛിച്ച് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി