മോഷണ ആരോപണം: ആദിവാസി പെൺകുട്ടിയെ സഹപാഠികൾ വിവസ്ത്രയാക്കി ദൃശ്യങ്ങൾ പകർത്തി

Published : Aug 09, 2017, 09:00 AM ISTUpdated : Oct 05, 2018, 01:45 AM IST
മോഷണ ആരോപണം: ആദിവാസി പെൺകുട്ടിയെ സഹപാഠികൾ വിവസ്ത്രയാക്കി ദൃശ്യങ്ങൾ പകർത്തി

Synopsis

റാഞ്ചി: ജാർഖണ്ഡിൽ ആദിവാസി പെണ്‍കുട്ടിയെ മോഷണക്കുറ്റം ആരോപിച്ച് ഒരുകൂട്ടം വിദ്യാർഥിനികൾ വിവസ്ത്രയാക്കി മർദ്ദിച്ചു. ശേഷം ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ദുംകയിലെ വനിതാ കോളജിലാണ് സംഭവം. പെണ്‍കുട്ടി ഹോസ്റ്റൽ സഹവാസികളിൽ ഒരാളുടെ മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്ന മർദ്ദനം. 

ശാന്തൽ പർഗാന വനിതാ കോളജിൽ ഓഗസ്റ്റ് നാലിനാണ് സംഭവം നടന്നത്. എന്നാൽ സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിയിൽ പ്രചരിച്ചതോടെയാണ് പുറം ലോകം വിവരം അറിയുന്നത്. 

സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൽ പ്രചരിച്ചതോടെ  പെൺകുട്ടിയോടൊപ്പം പിതാവും  ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി. അതേസമയം സംഭവം നടന്നയുടൻ പൊലീസ് സ്റ്റേഷനിലും എസ്.സി.എസ്.ടി പൊലീസിലും പരാതി നൽകിയെങ്കിലും പരാതി സ്വീകരിച്ച്  തുടർനടപടികളെടുക്കാൻ ആരും തയ്യാറായില്ലെന്നും പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. 

തന്റെ മകളുടെ മാനം പോയി. ഇനി അവൾക്കെങ്ങനെ സമൂഹത്തിൽ ഇറങ്ങി നടക്കാൻ സാധിക്കും ആര് അവളെ വിവാഹം ചെയ്യുമെന്നും ആത്മഹത്യയല്ലാതെ ഞങ്ങൾക്ക് വേറെ വഴിയില്ലെന്നും പെൺകുട്ടിയുടെ അച്ഛൻ പറയുന്നു. പ്രദേശത്ത്  ചെറുകിട ചെയ്താണ്  പെണ്‍കുട്ടിയും കുടുംബവും കഴിയുന്നത്. സംഭവത്തിന് ശേഷം ജോലിക്ക് പോകാൻ പോലും സാധിക്കുന്നില്ലെന്നും അച്ഛൻ പറയുന്നു.

മോഷ്ടിച്ചെന്ന ആരോപണം പെൺകുട്ടി  നിഷേധിച്ചിട്ടുണ്ട്. തന്റെ കൈയിലുണ്ടായിരുന്ന അഞ്ഞൂറ് രൂപയ്ക്ക് വാങ്ങിയ സെക്കൻഡ് ഹാന്ഡ് മൊബൈൽ ഫോൺ കണ്ട് തെറ്റിദ്ധരിച്ചാണ് അവർ തന്നോട് ഇങ്ങനെ ചെയ്തതെന്നും സംഭവത്തിന് ശേഷം ഹോസറ്റലിൽ വിദ്യാർഥികൾ സംഘം ചേർന്ന് 18,600 രൂപ പിഴയടക്കാൻ ആവശ്യപ്പെട്ടതായും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

സംഭവത്തിൽ പ്രതികൾ ആരും തന്നെ രക്ഷപ്പെടില്ലെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും ദുംക എസ്.പി മായൂർ പട്ടേൽ പറഞ്ഞു. ഇരയുടെ പരാതി ലഭിച്ചിട്ടും നടപടി എടുക്കാതിരുന്ന കോളജ് സൂപ്രണ്ട്, ഹോസ്റ്റൽ വാർഡൻ എന്നിവർക്കെതിരെ പോലീസ് നടപടി എടുത്തിട്ടുണ്ട്. ദൃശ്യങ്ങൾ വാട്സ് ആപ്പ് വഴിയും മറ്റു സാമൂഹ്യമാധ്യമങ്ങൾ വഴിയും പ്രചരിപ്പിക്കുന്നത് തടയാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

സെലൻസ്‌കി അമേരിക്കയിൽ, ലോകം ഉറ്റുനോക്കുന്നു, റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്‍റെ മധ്യസ്ഥതയിൽ നിർണ്ണായക ചർച്ച; സമാധാനം പുലരുമോ?
സിസിടിവി മറച്ച് കട കുത്തിത്തുറന്നു; പണവും സിഗരറ്റ് പായ്ക്കറ്റുകളും മോഷ്ടിച്ച പ്രതി പിടിയിൽ