നിരവ് മോദിക്ക് പിന്നാലെ മറ്റൊരു ജ്വല്ലറി ശൃംഖലകൂടി വായ്പ തട്ടിപ്പ് നടത്തിയതായി പരാതി

Web Desk |  
Published : Mar 21, 2018, 03:29 PM ISTUpdated : Jun 08, 2018, 05:47 PM IST
നിരവ് മോദിക്ക് പിന്നാലെ മറ്റൊരു ജ്വല്ലറി ശൃംഖലകൂടി വായ്പ തട്ടിപ്പ് നടത്തിയതായി പരാതി

Synopsis

ഇവര്‍  എടുത്ത വായ്പ 2017 ഡിസംബര്‍ വരെ, 824.15 കോടി രൂപയാണ്. പലിശയടക്കം ഇതിപ്പോള്‍ 1000 കോടിക്ക് മുകളില്‍ വരുമെന്നാണ് നിഗമനം.

ചെന്നൈ: നിരവ് മോദി വായ്പാ തട്ടിപ്പിന് പിന്നാലെ മറ്റൊരു ബാങ്ക് വായ്പാ തട്ടിപ്പിന്റെ വാര്‍ത്ത കൂടി പുറത്തേക്ക്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിയ്‌ക്കുന്ന കനിഷ്ക് ജ്വല്ലറി ശൃംഖല വായ്പ തട്ടിപ്പ് നടത്തിയതായി പരാതി. എസ്‌ബിഐയുടെ നേതൃത്വത്തിലുള്ള 14 ബാങ്കുകളുടെ കൂട്ടായ്മയാണ് സിബിഐയ്‌ക്ക് പരാതി നല്‍കിയത്. 2007 മുതല്‍ വിവിധ ബാങ്കുകളില്‍ നിന്നായി ഇവര്‍  എടുത്ത വായ്പ 2017 ഡിസംബര്‍ വരെ, 824.15 കോടി രൂപയാണ്. പലിശയടക്കം ഇതിപ്പോള്‍ 1000 കോടിക്ക് മുകളില്‍ വരുമെന്നാണ് നിഗമനം.

തിരിച്ചടവ്  മുടങ്ങിയതോടെ ജ്വല്ലറി  ഉടമകളായ ഭൂപേഷ് കുമാര്‍ ജയിന്‍, ഭാര്യ നീത ജയിന്‍ എന്നിവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ബാങ്കുകള്‍ക്ക് സാധിച്ചില്ല.  ഇവര്‍ മൗറീഷ്യസിലുണ്ടെന്നാണ് വിവരം. തുടര്‍ന്ന് ജാമ്യമായി നല്‍കിയ വസ്തുക്കളുടെ തുക പരിശോധിച്ചപ്പോഴാണ് ഇവയ്‌ക്ക്, 159 കോടി രൂപയുടെ മതിപ്പേ ഉള്ളു എന്ന് മനസിലാക്കിയത്.

വ്യാജരേഖ ഉണ്ടാക്കിയാണോ വായ്പ സംഘടിപ്പിച്ചത് എന്നും സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കണ്‍സോഷ്യം സിബിഐക്ക്  പരാതി നല്‍കിയത്. ബാങ്കുകളുടെ പരാതിയില്‍ സിബിഐ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ