ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മനേകാ ഗാന്ധി പറഞ്ഞ പ്രധാന കാര്യങ്ങള്‍ ഇവയാണ്.
ഞാന്‍ മുഖ്യമന്ത്രിയോട് സംസാരിച്ചു. നമുക്ക് പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉണ്ടാക്കാം എന്നു ഞാന്‍ പറഞ്ഞു. നായ്‌ക്കളെ കൊല്ലരുത് എന്നാണ് അഭിപ്രായമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.
എ.ബി.സി സെന്ററുകള്‍ തുടങ്ങാന്‍ തന്റെ ജീവനക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പക്ഷെ മുഖ്യമന്ത്രി തന്റെ വായ തുറന്നില്ലെങ്കില്‍ നായ്‌ക്കളെ കൊല്ലുന്നത് തുടരും.
നിയമം തുടര്‍ച്ചയായി ലംഘിക്കുന്നവര്‍ക്കെതിരെ ഡി.ജി.പി നടപടിയെടുക്കണം. ഇത് 50 രൂപ ഫൈന്‍ മാതമുള്ള ശിക്ഷയാണെന്നതല്ല വിഷയം. നിങ്ങള്‍ കുറ്റം സമ്മതിച്ചു എന്നതാണ്.
നിങ്ങള്‍ അഞ്ചുതവണ കുറ്റവാളിയെന്ന് വിധിക്കപ്പെട്ട വ്യക്തിയാണ്. നിങ്ങള്‍ അഞ്ചു തവണ കുറ്റം ചെയ്തെങ്കില്‍ കാപ്പ ചുമത്തേണ്ടതാണ്. സ്ഥിരം കുറ്റവാളിയാണെങ്കില്‍ കാപ്പ ബാധകമാണ്.
നായ്‌ക്കളെ കൊല്ലാം എന്നിട്ട് 50 രൂപ പിഴ നല്കിയാല്‍ മതിയെന്ന് വിചാരിക്കരുത്.
ആഭ്യന്തര മന്ത്രാലയം ഒരു യോഗം വിളിച്ചിരുന്നു. എയര്‍ ഗണ്‍ രജിസ്റ്റര്‍ ചെയ്യാതെ സൂക്ഷിക്കുന്നത് കുറ്റകരമാണ്. കടകളിലും ഇത് വില്‌ക്കാനാകില്ല. അപ്പോള്‍ എങ്ങനെയാണ് നായ്‌ക്കളെ കൊല്ലാന്‍ എയര്‍ഗണ്‍ നല്കാമെന്ന് പറയുന്നത്.
അതിന് ലൈസന്‍സ് വേണം. ഇന്ന് പട്ടിയെ കൊല്ലും. നാളെ കുട്ടികളെയും സ്‌ത്രീകളെയും കൊല്ലും. ഈ എയര്‍ഗണ്‍ ആണ് കശ്‍മീരിലും ഉപയോഗിക്കുന്നത്. ഇവര്‍ സാധാരണക്കാരെ അനാവശ്യ അക്രമത്തിന് പ്രേരിപ്പിക്കുകയാണ്.
കേരളത്തിലും അപകടകാരികളായ നായ്‌ക്കളുടെ എണ്ണം മറ്റു സംസ്ഥാനങ്ങളുടെ അത്രയേ ഉള്ളു. മറ്റു സ്ഥലങ്ങളില്‍ ഇല്ലാത്ത പ്രശ്നം എന്തു കൊണ്ടാണ് ഇവിടെ. എബിസി സെന്‍റര്‍ ഉടന്‍ തുടങ്ങണം
ഡി.ജി.പി ഉറപ്പായും കാപ്പ ചുമത്തണം. നിങ്ങള്‍ അഞ്ചു തവണ കുറ്റവാളിയായിരിക്കെ എങ്ങനെയാണ് ഡി.ജി.പിയേയും മന്ത്രിമാരെയും അധിക്ഷേപിക്കുകയും പരസ്യമായി തോക്കെടുക്കാനും പറയുന്നത്.
നിങ്ങള്‍ കേരളത്തിന് അപകടമാണ്. ഇന്ന് നായ്‌ക്കളാകും. നാളെ കന്നുകാലികളാകും പിന്നീട് സ്‌ത്രീകളും കുട്ടികളുമാകും. ഇവര്‍ യഥാര്‍ത്ഥത്തില്‍ ക്രിമിനലുകളാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam