നിലമ്പൂര്‍-ന‍ഞ്ചന്‍കോട് റെയില്‍പാതയ്‌ക്കെതിരെ എതിര്‍പ്പുമായി കര്‍ണാടക

Published : Jul 21, 2016, 05:08 AM ISTUpdated : Oct 04, 2018, 06:23 PM IST
നിലമ്പൂര്‍-ന‍ഞ്ചന്‍കോട് റെയില്‍പാതയ്‌ക്കെതിരെ എതിര്‍പ്പുമായി കര്‍ണാടക

Synopsis

ബംഗളൂരു: നിലമ്പൂര്‍ ന‍ഞ്ചന്‍കോട് റെയില്‍പാതയ്‌ക്കെതിരെ എതിര്‍പ്പുമായി കര്‍ണാടക വനംവകുപ്പ്.ബന്ദിപ്പൂര്‍ വനമേഖലയിലൂടെ പോകുന്ന തീവണ്ടിപാത കടുവസങ്കേതത്തെ ദോഷകരമായി ബാധിക്കുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാദം.പരിസ്ഥിതിലോല പ്രദേശമായ ബന്ദിപ്പൂരിലെ നി‍ര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രശ്നങ്ങളുണ്ടാക്കുമെന്ന് കര്‍ണാടക വനം മന്ത്രി രാമനാഥ റായി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ബന്ദിപ്പൂ‍ര്‍ ദേശീയോദ്യാനമാണ്. അവിടെയുള്ള പ്രവര്‍‍ത്തനങ്ങള്‍ നമ്മള്‍ക്ക് സ്വാഭാവികമായും പ്രശ്നമുണ്ടാകും. സര്‍വ്വേയെന്നാല്‍ രണ്ട് സംസ്ഥാനങ്ങളുടേയും അഭിപ്രായം പരിഗണിക്കേണ്ടതല്ലേ?-രാമനാഥ റായി ചോദിച്ചു. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാതയുടെ സര്‍വ്വേക്കായി ഡിഎംആര്‍സിയെ കേരള സര്‍ക്കാര്‍ സമീപിച്ചതിന് പിന്നാലെയാണ് പദ്ധതിയെ എതിര്‍ത്ത് കര്‍ണാടക ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സര്‍ക്കാരിന് റിപ്പോര്‍‍ട്ട് സമര്‍‍പ്പിച്ചിരിക്കുന്നത്.

പദ്ധതി നടപ്പിലായാല്‍ ബന്ദിപ്പൂര്‍ വനമേഖലയിലെ പത്ത് കിലോമീറ്ററോളം വരുന്ന കടുവസങ്കേതം നശിക്കുമെന്നാണ് വനം വകുപ്പിന്റെ വാദം.വന്യജീവികളുടെ സ്വൈര്യവിഹാരത്തെ ബാധിക്കുന്ന പ്രവ‍ര്‍ത്തനങ്ങളൊന്നും വനത്തില്‍ അനുവദിക്കിനാകില്ലെന്നും വനം വകുപ്പ് പറയുന്നു.ബന്ദിപ്പൂര്‍ വനത്തിലൂടെ തീവണ്ടിപ്പാത അനുവദിച്ചാല്‍ വരും കാലങ്ങളില്‍ മറ്റു പദ്ധതികള്‍ക്കായി വനഭൂമി വിട്ടു നല്‍കേണ്ടി വരുമെന്ന വാദവുമായി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകരും രംഗത്തുണ്ട്.പദ്ധതിക്കായി ആരും കര്‍ണാടകത്തെ ഇതുവരെ സമീപിച്ചിട്ടില്ലെന്ന് വനം പരിസ്ഥിതി വകുപ്പ് മന്ത്രി രാമനാഥ റായി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വയനാട് മൈസൂര്‍ ദേശീയ പാതയിലെ രാത്രിയാത്ര നിരോധനം നീക്കുന്നത് സംബന്ധിച്ച് ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ സമവായത്തിലെത്തിയിട്ടില്ലെന്നും രാമനാഥ റായി വ്യക്തമാക്കി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഹാപ്പി ന്യൂഇയര്‍! 2026നെ ആഘോഷത്തോടെ വരവേറ്റ് ലോകം; ഫോര്‍ട്ട് കൊച്ചിയിലും കോവളത്തുമടക്കം പാപ്പാഞ്ഞിയെ കത്തിച്ച് ആഘോഷം
താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം; പ്ലാന്‍റും കെട്ടിടവും പൂര്‍ണമായും കത്തി നശിച്ചു