കാവേരി നദീജലം തമിഴ്‌നാടിന് നല്‍കി; കര്‍ണാടകയില്‍ പ്രതിഷേധം രൂക്ഷം

Web Desk |  
Published : Sep 07, 2016, 07:06 AM ISTUpdated : Oct 05, 2018, 01:04 AM IST
കാവേരി നദീജലം തമിഴ്‌നാടിന് നല്‍കി; കര്‍ണാടകയില്‍ പ്രതിഷേധം രൂക്ഷം

Synopsis

ഇന്നലെ അര്‍ദ്ധരാത്രിയാണ് കാവേരി നദിയില്‍ നിന്നും പതിനയ്യായിരം ക്യുസക്‌സ് വെള്ളം കര്‍ണാടക തമിഴ്‌നാടിന് വിട്ടുകൊടുത്തത്. ദ്രുത കര്‍മ്മ സേനയുടെ കനത്ത സുരക്ഷയില്‍ മാണ്ഡ്യയിലെ കൃഷ്ണരാജ സാഗര്‍ അണക്കെട്ടില്‍ നിന്നും കബിനി അണക്കെട്ടില്‍ നിന്നുമാണ് വെള്ളം വിട്ടുനല്‍കിയത്. അതേ സമയം കാവേരിയിലെ വെള്ളം തമിഴ്‌നാടുമായി പങ്കിടുന്നതിനെതിരെ ഇന്നും പ്രതിഷേധം തുടരുകയാണ്. മാണ്ഡ്യയിലും ശ്രീരംഗപട്ടണത്തും പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു. തമിഴ്‌നാടിന്റെ ബസുകള്‍ ഇന്നും കര്‍ണാടക അതിര്‍ത്തിയില്‍ തടഞ്ഞു. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ മാണ്ഡ്യ വഴി പോകരുതെന്ന് ബംഗളുരു ട്രാഫിക് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അടുത്ത ശനിയാഴ്ച വരെ കര്‍ണാടകത്തിലേക്കുള്ള ബസ് സര്‍വ്വീസ് തമിഴ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നിര്‍ത്തിവച്ചു. അതേസമയം കേരളത്തില്‍ നിന്ന് ബംഗളുരുവിലേക്കുള്ള കെഎസ്ആര്‍ടിസി ബസുകള്‍ മൈസൂര്‍ വരെ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. വെള്ളം നല്‍കുന്നത് തുടര്‍ന്നാല്‍ ബല്‍ഗാവിയില്‍ തീവണ്ടി തടയല്‍ ഉള്‍പ്പെടെയുള്ള സമരങ്ങളിലേക്ക് നീങ്ങാനാണ് കര്‍ണാടക രക്ഷാ വേദികയുടെ തീരുമാനം. വര്‍ഷങ്ങളായി കര്‍ണാടകത്തിന് വേണ്ടി കാവേരി കേസ് വാദിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാനെ മാറ്റണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലപ്പുറത്ത് കലാപമുണ്ടാക്കാനായി പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിൽ കെ പി ശശികലക്ക് ആശ്വാസം, നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു
നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും എതിരായ വഞ്ചന കേസ്: തുടർനടപടികളിലെ സ്റ്റേ നീട്ടി ഹൈക്കോടതി