മുൻകൂര്‍ ജാമ്യം അനുവദിച്ചയാളെ അറസ്റ്റ് ചെയ്ത സംഭവം; കരുനാഗപ്പള്ളി എസ്ഐക്ക് സസ്പെന്‍ഷന്‍

By Web DeskFirst Published May 12, 2018, 11:28 PM IST
Highlights
  • മുൻകൂര്‍ ജാമ്യം അനുവദിച്ചയാളെ അറസ്റ്റ് ചെയ്ത സംഭവം
  •  കരുനാഗപ്പള്ളി എസ്ഐക്ക് സസ്പെന്‍ഷന്‍

കരുനാഗപ്പള്ളി: മൂന്‍കൂര്‍ ജാമ്യം കിട്ടിയയാളെ വീട്ടില്‍ കയറി അരസ്റ്റ് ചെയ്തതില്‍ നടപടി. കരുനാഗപ്പള്ളി എസ്ഐ മുനാഫിനെ സസ്പെന്‍ഡ് ചെയ്തു. എസ്ഐക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവ്. എസ്ഐക്ക് വീഴ്ച പര്റിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. ഏഷ്യാനെറ്റ് ന്യൂസാണ് പൊലീസിന്‍റെ അതിക്രമം പുറത്തുകൊണ്ടുവന്നത്. 

കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചയാളെ പൊലീസ് അര്‍ദ്ധരാത്രി വീട്ടില്‍ കയറി അറസ്റ്റ് ചെയ്ത സംഭവത്തിലാമ് നടപടി. കരുനാഗപ്പള്ളി സ്വദേശി സൗന്ദനെയാണ് ജാമ്യ ഉത്തരവ് കാണിച്ചിട്ടും അത് വകവയ്ക്കാതെ അറസ്റ്റ് ചെയ്തത്. ബന്ധുക്കള്‍ രാത്രി സ്റ്റേഷനിലെത്തിയപ്പോള്‍ പൊലീസ് അപമര്യാദയായി പെരുമാറിയതിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സംഭവത്തില്‍ പൊലീസിന്‍റെ വീഴ്ച അന്വേഷിക്കാൻ എഡിജിപി ഉത്തരവ് നല്‍കിയിരുന്നു. ദക്ഷിണ മേഖല എഡിജിപി അനിൽ കാന്തിൻറെ ഉത്തരവ് അനുസരിച്ച് കരുനാഗപ്പള്ളി എസിപി സൗന്ദന്‍റെ വീട്ടിലെത്തി മൊഴിയെടുത്തു. 

ബന്ധുവുമായുള്ള പണമിടപാടിനെച്ചൊല്ലിയുള്ള തര്‍ക്കത്തിലാണ് സൗന്തനെതിരെ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തത്. തിങ്കളാഴ്ച ഈ കേസില്‍ കൊല്ലം സെഷൻസ് കോടതി സൗന്ദന് മുൻകൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇത് പൊലീസിനെ അറിയിക്കുയും ചെയ്തു. എന്നാല്‍ ഇന്നലെ രാത്രി ഓട്ടീസം ബാധിച്ച മകനുമായി ഉറങ്ങിക്കിടക്കവേ സൗന്ദനെ കരുനാഗപ്പള്ളി സ്റ്റേഷനിലെ എസ്ഐ മനാഫ് വീട് തള്ളിത്തുറന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

പുലര്‍ച്ചെ രണ്ട് മണിയോടെ സൗന്തന്‍റെ ബന്ധുക്കള്‍ സ്റ്റേഷനിലെത്തി ജാമ്യ ഉത്തര് വീണ്ടും കാണിച്ചു..അപ്പോള്‍ അവിടെ ഡ്യൂട്ടിയിലിരുന്ന പൊലീസുകാരന്‍റെ മറുപടിയാണിത്. അഞ്ച് മണിവരെ സ്റ്റേഷനിലിരുത്തി. പിന്നീട് ബന്ധുക്കള്‍ അഭിഭാഷകനെയും കൂട്ടിയെത്തിയപ്പോഴാണ് സൗന്തനെ വിടാൻ പൊലീസ് തയ്യാറായത്. വീഴ്ച സമ്മതിച്ച പൊലീസ് സൗന്ദന് ജാമ്യം കിട്ടിയ കാര്യം അറിഞ്ഞില്ലെന്ന മറുപടിയാണ് തന്നത്.

click me!