വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് ഇന്ത്യ, 56 ഗ്രാമീണര്‍ കൊല്ലപ്പെട്ടു: ന്യായീകരണവുമായി പാകിസ്ഥാന്‍

Published : Dec 28, 2017, 04:17 PM ISTUpdated : Oct 05, 2018, 02:37 AM IST
വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് ഇന്ത്യ, 56 ഗ്രാമീണര്‍ കൊല്ലപ്പെട്ടു: ന്യായീകരണവുമായി പാകിസ്ഥാന്‍

Synopsis

ദില്ലി: ജമ്മു കശ്മീര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതായി പാകിസ്ഥാന്‍. നിരന്തരം വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് പാകിസ്ഥാനല്ല,  ഇന്ത്യയാണെന്നും പാക് സൈന്യം ആരോപിച്ചു.  ഇന്ത്യയുടെ വിവിധ ആക്രമണങ്ങളിലായി 56 ഗ്രാമീണർക്ക് ജീവൻ നഷ്ടമായി. ഇന്ത്യ പറയുന്നതുപോലെ പാക് സൈന്യം നിയന്ത്രണ രേഖ ലംഘിച്ചിട്ടില്ല. അതേസമയം ഇന്ത്യ പലതവണ നിയന്തണരേഖ ലംഘിച്ചതായും പാക് ആര്‍മി ആരോപിച്ചു. ഇന്ത്യ ആക്രമണം തുടര്‍ന്നാല്‍ നോക്കയിരിക്കില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും പാക് ആര്‍മി വ്യക്തമാക്കി. 

കഴിഞ്ഞ ദിവസങ്ങളില്‍ കശ്മീരിലെ രജൗരി മേഖലയിലടക്കം വന്‍ ആക്രമണമാണ് പാകിസ്ഥാന്‍ നടത്തിയത്. നിയന്ത്രണരേഖ കടന്ന് പാക് സേന നടത്തിയ ആക്രമത്തില്‍ ഒരു മേജറടക്കം നാല് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായ ഇന്ത്യ നിയന്ത്രണരേഖ മറികടന്ന് നടത്തിയ ആക്രമത്തില്‍ പാക് പോസ്റ്റുകള്‍ തകര്‍ക്കുകയും മൂന്ന് സൈനികരെ വധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം നിഷേധിച്ചാണ് പാകിസ്ഥാന്‍ വൈരുദ്ധ്യ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

സത്യപ്രതജ്ഞയ്ക്ക് ശേഷം ഇന്ത്യയിലെ തീഹാർ ജയിലിലേക്ക് മംദാനിയുടെ കത്ത്; ഉമർ ഖാലിദിന് പിന്തുണയുമായി ന്യൂയോർക്ക് മേയർ
പുതുവർഷ ദിനത്തിൽ തന്നെ ഡീസൽ വില കുത്തനെ കൂട്ടി, ഒപ്പം പാചക വാതക വിലയും വർധിപ്പിച്ച് സൗദി