ജലസ്രോതസ്സുകള്‍ വറ്റുന്നു; ജലസംഭരണികളിലും വെള്ളം കുറവ്

Published : Dec 21, 2016, 11:37 PM ISTUpdated : Oct 05, 2018, 12:36 AM IST
ജലസ്രോതസ്സുകള്‍ വറ്റുന്നു; ജലസംഭരണികളിലും വെള്ളം കുറവ്

Synopsis

തിരുവനന്തപുരം: മഴക്കുറവിനൊപ്പം ആശങ്കപ്പെടുത്തുന്നതാണ് കുടിവെള്ള സംഭരണികളിലെ അനുദിനം കുറയുന്ന ജലം. തുലാമഴയ്‌ക്ക് ശേഷം ഇക്കുറി ജലസ്രോതസ്സുകളൊന്നും നിറഞ്ഞില്ല. ഉള്ള ജലം കരുതിവയ്‌ക്കുക മാത്രമാണ് വേനല്‍ കടക്കാനുള്ള പോംവഴി. ഈ മുഴങ്ങിക്കേള്‍ക്കുന്നത് വേഴാമ്പലിന്റെ ശബ്ദമാണ്. മനുഷ്യന് മാത്രമല്ല, മറ്റ് ജീവജാലങ്ങള്‍ക്കും ഇക്കുറി വേനല്‍ കടുത്തതാകും. മഴക്കാലം പിന്‍വാങ്ങുമ്പോള്‍, ജലസംഭരണികളില്‍ പോലും വെള്ളം കുറവ്.

110.5 മീറ്ററാണ് പേപ്പാറ ഡാമിന്റെ ഉയരം. സംഭരണശേഷി 107.5 മീറ്റര്‍. ഇപ്പോഴത്തെ ജലനിരപ്പ്, 104.5 അടി. ജലവിതാനം മൂന്ന് മീറ്റര്‍ താഴ്ന്നിരിക്കുന്നു. 400 ദശലക്ഷം ലിറ്റര്‍ കുടിവെള്ളമാണ് ഒരു ദിവസം തലസ്ഥാന നഗരത്തിനാവശ്യം. ഈ കണക്കനുസരിച്ച്, അണക്കെട്ടില്‍ ഇപ്പോഴുള്ള വെള്ളം, 101 ദിവസത്തേക്ക് മാത്രം. തിരുവനന്തപുരം മാത്രമല്ല, സംസ്ഥാനത്തെ മിക്ക ജലസ്രോതസ്സുകളുടേയും അവസ്ഥയിതാണ്.

വേനല്‍ മഴ ലഭിച്ചാല്‍ ഇക്കുറി വേനല്‍ കടന്നുകൂടാം. പക്ഷേ കുടിവെള്ളത്തിനും ആളോഹരി വിഹിതം ഏര്‍പ്പെടുത്തുന്ന കാലം വിദൂരമല്ല. കറന്‍സി നിരോധനം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും പ്രതിമാസ ശമ്പള പെന്‍ഷന്‍ വിതരണത്തെ ബാധിക്കില്ലെന്ന് ധന വകുപ്പ്. പ്രതിസന്ധി മറികടക്കാന്‍ 1700 കോടി രൂപയാണ് സര്‍ക്കാര്‍ കടമെടുത്തത്.  പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.വേനല്‍ മഴ ലഭിച്ചാല്‍ ഇക്കുറി വേനല്‍ കടന്നുകൂടാം. പക്ഷേ കുടിവെള്ളത്തിനും ആളോഹരി വിഹിതം ഏര്‍പ്പെടുത്തുന്ന കാലം വിദൂരമല്ല. ക

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'പ്രധാനമന്ത്രിയുടെ പള്ളി സന്ദർശനം വിദേശ ഭരണാധികാരികളെ കാണിക്കാനാകും': രൂക്ഷ വിമർശനവുമായി കത്തോലിക്ക സഭ മുഖപത്രം
ശബരിമല സ്വർണക്കൊള്ള: ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കൈവശം ഉണ്ടെന്ന് മണി പറഞ്ഞു; വ്യവസായിയുടെ മൊഴിയിൽ കൂടുതൽ വ്യക്തത