സര്‍ക്കാറിന്‍റെ വയറുനിറച്ച് ഹൈക്കോടതി; രണ്ടു കേസുകളിലായി രൂക്ഷ വിമര്‍ശനം

Web Desk |  
Published : Mar 15, 2018, 11:19 AM ISTUpdated : Jun 08, 2018, 05:46 PM IST
സര്‍ക്കാറിന്‍റെ വയറുനിറച്ച് ഹൈക്കോടതി; രണ്ടു കേസുകളിലായി രൂക്ഷ വിമര്‍ശനം

Synopsis

സഭ കേസിലും മനോജ് വധക്കേസിലും സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: കതിരൂർ മനോജ് വധക്കേസിലും സീറോ മലബാര്‍ സഭ ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ടും സർക്കാരിന് വിമർശനം . പ്രതിയെ സഹായിക്കുന്ന പ്രവണത സർക്കാർ കാണിക്കുന്നതായും സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പൊരുത്തക്കേടുള്ളതായും കോടതി കുറ്റപ്പെടുത്തി. യുഎപിഎ ചുമത്തിയതിന് എതിരായി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വിമർശനം.

കേരള സർക്കാർ എതിർ സത്യവാങ്‌മൂലത്തിൽ കുറെ അധികം പൊരുത്തക്കേടുകൾ ഉണ്ട്.  കൊലപാതകം നടന്നാൽ മാത്രമേ യുഎപിഎ ചുമത്തും എന്നതാണ് സര്‍ക്കാറിന്റെ നിലപാട്. പ്രതിയെ സഹായിക്കാൻ ഉള്ള പ്രവണത ആണ് സർക്കാർ കാണിക്കുന്നത്.ബോംബ് എറിയുന്നവൻ വെറുതേ നടക്കുന്നുവെന്നും ജസ്റ്റിസ് കമാല്‍ പാഷ നിരീക്ഷിച്ചു.

ഞങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ആൾക്കാരെ സഹായിക്കും എന്നാണ് സർക്കാർ നിലപാട്. വനത്തിൽകിടക്കുന്ന ആദിവാസിയെ പിടിച്ചോണ്ടു വരാൻ മാത്രം ആണ് നിങ്ങൾ യുഎപിഎ ഉപയോഗിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി. യുഎപിഎ ചുമത്തിയതിനെതിരെ പ്രതികളായ പി ജയരാജനടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയാനിരിക്കെയാണ് കോടതിയുടെ നിരീക്ഷണം.

അതേസമയം സഭാ കേസിലും സർക്കാരിനെയും പൊലീസിനെയും കോടതി വിമർശിച്ചു. കേസെടുക്കാൻ വൈകിയത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിമര്‍ശനം. ഉത്തരവിന്റെ ഭാഷ വായിച്ചാൽ മനസ്സിലാവില്ലേയെന്ന് കോടതി ചോദിച്ചു. സർക്കാരിന്റെ മനോഭാവമാണ് കാണിക്കുന്നത്. വിധിപ്പകർപ്പ് കിട്ടിയ പിറ്റേന്ന് കേസെടുക്കാമായിരുന്നു. അവധി ദിവസങ്ങളായതിനാലെന്ന് സർക്കാർ വാദവും കോടതി തള്ളി. അവധി ദിവസം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ എന്താണ് പ്രശ്നമെന്നായിരുന്നു കോടതിയുടെ ചോദ്യം. അതേസമയം കേസെടുത്ത സാഹചര്യത്തിൽ തുടർ നടപടികൾ കോടതി  അവസാനിപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാങ്ങിയത് 36000 രൂപയുടെ ഫോൺ, 2302 രൂപ മാസത്തവണ; മൂന്നാമത്തെ അടവ് മുടങ്ങി; താമരശേരിയിൽ യുവാവിന് കുത്തേറ്റു
പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; അറിയേണ്ടതെല്ലാം