യുവാക്കളെ തട്ടിക്കൊണ്ടു പോയത് പരിചയക്കാരൻ ഉൾപ്പെട്ട സംഘമെന്ന് പൊലീസ്

Web Desk |  
Published : Jun 27, 2018, 12:33 AM ISTUpdated : Oct 02, 2018, 06:49 AM IST
യുവാക്കളെ തട്ടിക്കൊണ്ടു പോയത് പരിചയക്കാരൻ ഉൾപ്പെട്ട സംഘമെന്ന് പൊലീസ്

Synopsis

ജിക്കുമോനും ഷിജിയും  ബൈക്കിൽ കോഴിക്കോട് പോയി മടങ്ങി വരുമ്പോൾ  തിരൂരിൽ വച്ച് മദ്യപിച്ചു. തുടർന്ന് ജിക്കുമോന്‍റെ പരിചയകാരനെ വിളിച്ചു വരുത്തി.

റാന്നി/തിരൂർ: റാന്നി സ്വദേശികളായ തട്ടിക്കൊണ്ടു പോയ ശേഷം മോചിപ്പിക്കാൻ പണം ആവശ്യപ്പെട്ട സംഭവത്തിൽ യുവാക്കളിൽ ഒരാളുടെ സുഹൃത്തും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ്. പ്രതികൾക്കായി അന്വേഷണം ഉൗർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു. കേസിൽ യുവാക്കളുടെ മൊഴി  രേഖപ്പെടുത്തിയിട്ടുണ്ട്

പന്ത്രണ്ട് പേരടങ്ങുന്ന സംഘമാണ് റാന്നി ഐത്തല കൊച്ചേത്ത് ഷിജി (27), താഴത്തേതിൽ  ജിക്കുമോൻ (27) എന്നിവരെ തട്ടി കൊണ്ട് പോയി പണമാവശ്യപ്പെട്ടതെന്ന് പൊലീസ് പറയുന്നു. ജിക്കുമോനും ഷിജിയും  ബൈക്കിൽ കോഴിക്കോട് പോയി മടങ്ങി വരുമ്പോൾ  തിരൂരിൽ വച്ച് മദ്യപിച്ചു. തുടർന്ന് ജിക്കുമോന്‍റെ പരിചയകാരനെ വിളിച്ചു വരുത്തി. ഇയാളുമായി നേരത്തെ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. 

മദ്യപിച്ച ശേഷം തർക്കമുണ്ടായി. ഇയാൾ വിളിച്ചതിനെ തുടർന്ന് എത്തിയ അക്രമി സംഘം ഇരുവരെയും  കാറിൽ കോയമ്പത്തൂരിലേക്ക് കൊണ്ട് പോയി. വീട്ടുകാരെ വിളിച്ച് മോചിപ്പിക്കാൻ ഒരു ലക്ഷം രൂപയും ആവശ്യപ്പെട്ടു.വീട്ടുകാർ ഇതിനകം ജിക്കുമോനെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു.

പൊലീസ് അന്വേഷണം തുടങ്ങിയതോടെ പ്രതികൾ ഇരുവരെയും മർദ്ദിച്ച് അവശരാക്കി തിരൂരിലെത്തിച്ച് റോഡരുകിൽ  ഉപേക്ഷിച്ചു. ജിക്കുമോന് നേരത്തെ കഞ്ചാവ് ലഹരി  കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ തട്ടികൊണ്ട് പോകലിന് പിന്നിൽ ഇത്തരം സംഘങ്ങൾക്ക് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ചു വരികയാണ്. റാന്നി പൊലീസും തിരൂർ പൊലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ: 'ഉത്തരേന്ത്യയിലെ ചെറിയ സംഭവങ്ങൾ പെരുപ്പിച്ച് കാട്ടുന്നു, കേരളത്തിൽ ഒരു നടപടിയുമില്ല'
വാഹന പരിശോധനക്കിടെ അപകടം; പൊലീസ് കുടുക്കാൻ ശ്രമിക്കുന്നുവെന്ന് യുവാക്കള്‍, തെളിവായി സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്