സര്‍ക്കാറിന്റെ സഹായം ഓര്‍ക്കണമായിരുന്നു; മഹിജ സമരത്തിന് പോകേണ്ടിയിരുന്നില്ലെന്ന് കെ.കെ ശൈലജ

Published : Apr 08, 2017, 06:20 AM ISTUpdated : Oct 05, 2018, 02:57 AM IST
സര്‍ക്കാറിന്റെ സഹായം ഓര്‍ക്കണമായിരുന്നു; മഹിജ സമരത്തിന് പോകേണ്ടിയിരുന്നില്ലെന്ന് കെ.കെ ശൈലജ

Synopsis

കോഴിക്കോട്: ജിഷ്ണുവിന്റെ അമ്മ മഹിജ ഡി.ജി.പി ഓഫീസിന് മുന്നില്‍ സമരവുമായി പോകേണ്ടിയിരുന്നില്ലെന്ന് മന്ത്രി കെ.കെ ശൈലജ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ അവര്‍ക്ക് നല്‍കിയ പിന്തുണയും സഹായവും കുടുംബം ഓര്‍ക്കണമായിരുന്നു. സമരം ചെയ്യേണ്ട ഘട്ടം ഇതായിരുന്നില്ല. അവര്‍ ആരുടെയോ കൈകളില്‍ കളി ക്കുകയാണ്. കേസ് അന്വേഷണത്തെ കുറിച്ചുള്ള പത്രപരസ്യം നല്‍കിയത് സര്‍ക്കാര്‍ ഭാഗം ന്യായീകരിക്കാനല്ലെന്നും അന്വേഷണത്തെ കുറിച്ച് ജനങ്ങളെ അറിയിക്കാനെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

മഹിജക്കെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ചുകൊണ്ടാണ് ഇന്നത്തെ അച്ചടി മാധ്യമങ്ങളില്‍ ലക്ഷങ്ങള്‍ മുടക്കി സര്‍ക്കാര്‍ പത്രപരസ്യം നല്‍കിയത്. മഹിജയെ പൊലീസ് വലിച്ചിഴച്ചുവെന്നത് തെറ്റിദ്ധാരണാജനകമായ പ്രചാരണമാണെന്ന് പരസ്യം പറയുന്നു. ‍ഡി.ജി.പി ഓഫീസിന് മുന്നിലെത്തിയ മഹിജക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം പുറത്തു നിന്നും നുഴഞ്ഞുകയറിയ സംഘമാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. മകന്‍ നഷ്‌ടപ്പെട്ട കുടുംബത്തിന്റെ വേദന മുതലെടുത്ത് സമൂഹത്തില്‍ ബോധപൂര്‍വ്വമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാനാണ് ചിലരുടെ നീക്കമെന്ന് ലക്ഷങ്ങള്‍ മുടക്കിയ പരസ്യത്തിലൂടെ സര്‍ക്കാര്‍ വിശദീകരിക്കുന്നു. പ്രചാരണമെന്ത്, സത്യമെന്ത് എന്നാണ് പരസ്യത്തിന്റെ തലക്കെട്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്കൂൾ വിട്ട് ബസ് കാത്തുനിന്ന പെൺകുട്ടിയെ പരിചയക്കാരനെന്ന് ഭാവിച്ച് ബൈക്കിൽ കയറ്റി; ലൈം​ഗികാതിക്രമം, യുവാവ് അറസ്റ്റിൽ
പ്രതികൾക്ക് ജാമ്യം നൽകുമ്പോൾ ഇക്കാര്യങ്ങൾ കർശനമായി പരി​ഗണിക്കണമെന്ന് ഹൈക്കോടതികൾക്ക് നിർദേശം നൽകി സുപ്രീം കോടതി