വേങ്ങരയില്‍ യുഡിഎഫിന് നിറംമങ്ങിയ ജയം; കെഎന്‍എ ഖാദറിന്റെ ഭൂരിപക്ഷം 23310

Web Desk |  
Published : Oct 15, 2017, 10:12 AM ISTUpdated : Oct 05, 2018, 01:51 AM IST
വേങ്ങരയില്‍ യുഡിഎഫിന് നിറംമങ്ങിയ ജയം; കെഎന്‍എ ഖാദറിന്റെ ഭൂരിപക്ഷം 23310

Synopsis

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മുസ്ലീം ലീഗിലെ കെ എന്‍ എ ഖാദറിന് തിളക്കം കുറഞ്ഞ വിജയം. സിപിഎമ്മിലെ പി പി ബഷീറിനെ 23310 വോട്ടുകള്‍ക്കാണ് കെ എന്‍ എ ഖാദര്‍ തോല്‍പ്പിച്ചത്. എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് യുഡിഎഫ് ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടായി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഈ വര്‍ഷം നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി 38000ലെറെ വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഇതോടെ ഇത്തവണ കെ എന്‍ എ ഖാദറിന് 15000ലേറെ വോട്ടുകളുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഭൂരിപക്ഷത്തിലുണ്ടായ കുറവ് ലീഗ് കേന്ദ്രങ്ങളില്‍ വന്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. മൂന്നാം സ്ഥാനത്ത് എസ്ഡിപിഐ ആണുള്ളത്. എ ആര്‍ നഗര്‍, കണ്ണമംഗലം, ഊരകം, വേങ്ങര പഞ്ചായത്തുകളിലെ വോട്ടെണ്ണലാണ് ഇപ്പോള്‍ പൂര്‍ത്തിയായിവരുന്നത്. എ ആര്‍ നഗര്‍, കണ്ണമംഗലം, ഊരകം, വേങ്ങര, പറപ്പൂര്‍ പഞ്ചായത്തുകളിലെ വോട്ടെണ്ണലാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. അവസാനമായി ഒതുക്കങ്ങല്‍ പഞ്ചായത്തിലെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്.

എന്നാല്‍ ആദ്യ അഞ്ചു റൗണ്ടുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ലീഗിന് ഏഴായിരത്തോളം വോട്ടുകളുടെ കുറവുണ്ടായതായാണ് സൂചന. തിരൂരങ്ങാടി പി എസ് എം ഒ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഒരു റൗണ്ടില്‍ 14 ബൂത്തുകള്‍ വീതം ആകെ 12 റൗണ്ടുകളിലായി 165 ബൂത്തുകളാണുള്ളത്. ലീഗിന്റെ ഉറച്ചകോട്ടയായ വേങ്ങരയില്‍ എല്‍ഡിഎഫ് അട്ടിമറി ജയം സ്വപ്‌നം കാണുമ്പോള്‍, ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ച് വിജയിക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാങ്ങിയത് 36000 രൂപയുടെ ഫോൺ, 2302 രൂപ മാസത്തവണ; മൂന്നാമത്തെ അടവ് മുടങ്ങി; താമരശേരിയിൽ യുവാവിന് കുത്തേറ്റു
പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; അറിയേണ്ടതെല്ലാം