കൊട്ടക്കമ്പൂരിലെ പട്ടയം; ജോയ്സ് ജോര്‍ജ്ജ് എം.പിയുടെ അപ്പീലില്‍ ഇന്ന് വാദം കേള്‍ക്കും

Web Desk |  
Published : Apr 05, 2018, 06:56 AM ISTUpdated : Jun 08, 2018, 05:52 PM IST
കൊട്ടക്കമ്പൂരിലെ പട്ടയം; ജോയ്സ് ജോര്‍ജ്ജ് എം.പിയുടെ അപ്പീലില്‍ ഇന്ന് വാദം കേള്‍ക്കും

Synopsis

പട്ടയം റദ്ദാക്കുന്നതിന് സ്വകരിക്കേണ്ട നടപടികള്‍ പാലിക്കാതെയും കക്ഷികളുടെ വാദം കേള്‍ക്കാതെയുമാണ് സബ്കളക്ടര്‍ പട്ടയങ്ങള്‍ റദ്ദാക്കിയതെന്നാണ് എം.പിയുടെയും കുടുംബാംഗങ്ങളുടെയും വാദം.

ഇടുക്കി: കൊട്ടക്കമ്പൂരിലെ പട്ടയം റദ്ദാക്കിയതിനെതിരെ ജോയ്സ് ജോര്‍ജ്ജ് എം.പിയും കുടുംബാംഗങ്ങളും നല്‍കിയ അപ്പീലില്‍  ഇടുക്കി ജില്ലാകളക്ടര്‍ ഇന്ന് വാദം കേള്‍ക്കും. ഇത് രണ്ടാം തവണയാണ് അപ്പീലില്‍ വാദം കേള്‍ക്കുന്നത്. എന്നാല്‍  ജോയ്സ് ജോര്‍ജ് ഹിയിറിംഗിന് നേരിട്ട് ഹാജരാകാനിടയില്ല. പകരം  അഭിഭാഷകന്മാരായിരിക്കും  ഹിയറിംഗിനായി കളക്ട്രേറ്റിലെത്തുക. 

പട്ടയം റദ്ദാക്കുന്നതിന് സ്വകരിക്കേണ്ട നടപടികള്‍ പാലിക്കാതെയും കക്ഷികളുടെ വാദം കേള്‍ക്കാതെയുമാണ് സബ്കളക്ടര്‍ പട്ടയങ്ങള്‍ റദ്ദാക്കിയതെന്നാണ് എം.പിയുടെയും കുടുംബാംഗങ്ങളുടെയും വാദം. ഫെബ്രുവരി ആറിന് പ്രാഥമിക വാദം  കഴിഞ്ഞിരുന്നു. ആര്‍.ഡി.ഒ ഓഫീസില്‍ നിന്നുള്ള ഫയലുകള്‍ പരിശോധിച്ച ശേഷമാണ് രണ്ടാം തവണ ഹിയറിംഗ് നടത്തുന്നത്.  ജോയ്സ് ജോര്‍ജ്ജ് എം.പിയുടെ രണ്ടു സഹോദരന്മാരും പ്രാഥമിക വാദത്തിന് കളക്ടറേറ്റിലെത്തിയിരുന്നു. 2017 നവംബര്‍ ആദ്യമാണ് എം.പിയുടെയും കുടുംബാംഗങ്ങളുടെ പേരില്‍ കൊട്ടക്കമ്പൂര്‍ വില്ലേജിലുണ്ടായിരുന്ന 20 ഏക്കര്‍ സ്ഥലത്തിന്‍റെ പട്ടയം റദ്ദാക്കിയത്.  ഡിസംബര്‍  എട്ടിനാണ് ജോയ്സ് ജോര്‍ജടക്കമുള്ളവര്‍ അപ്പീല്‍ നല്‍കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽഡിഎഫിനും ബിജെപിക്കും ഓരോന്ന് വീതം, യുഡിഎഫിന് മൂന്ന്; കോർപ്പറേഷനുകളിലെയും ന​ഗരസഭകളിലെയും മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഇന്ന്
ദിവസങ്ങൾക്കിടയിൽ രണ്ടാമത്തെ സംഭവം; ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവിനെയും ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി