വി എസിന് ഔദ്യോഗിക വസതിയായി; ഓഫീസ് സെക്രട്ടറിയേറ്റിന് പുറത്തുതന്നെ

Published : Sep 07, 2016, 11:23 AM ISTUpdated : Oct 05, 2018, 12:28 AM IST
വി എസിന് ഔദ്യോഗിക വസതിയായി; ഓഫീസ് സെക്രട്ടറിയേറ്റിന് പുറത്തുതന്നെ

Synopsis

തിരുവനന്തപുരം: ഭരണപരിഷ്ക്കാര കമ്മീഷൻ അധ്യക്ഷനായ വി എസ് അച്യുതാനന്ദന് ഔദ്യോഗിക വസതിയായി കവടിയാർ ഹൗസ് അനുവദിച്ചു. അതേ സമയം കമ്മീഷൻ ഓഫീസ് സെക്രട്ടറിയേറ്റിന് പുറത്ത് ഐഎംജിയിൽ തന്നെയായിരിക്കും. സെക്രട്ടറിയേറ്റിന് പുറത്ത് ഓഫീസ് അനുവദിച്ചതിലും വീടിന്റെ കാര്യത്തിൽ തീരുമാനം വൈകുന്നതിൽ  അതൃപ്തി അറിയിച്ച് വിഎസ് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. വീട് അനുവദിച്ചതടക്കം ചൂണ്ടി കാണിച്ച് ചീഫ് സെക്രട്ടറി വിഎസ്സിന്റെ കത്തിന് ഉടൻ മറുപടിനൽകും.

വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന് അനുവദിച്ച വസതിയായിരുന്നു കവടിയാര്‍ ഹൗസ്. അവിടെ നിര്‍മ്മാണ ജോലികള്‍ നടന്നുവരുന്നതിനാല്‍ ചീഫ് സെക്രട്ടറിക്കായി നിര്‍മ്മിച്ച പുതിയ വസതിയിലാണ് അദ്ദേഹം ഇതുവരെ താമസിച്ചുവന്നത്. വി.എസിന് കവടിയാര്‍ ഹൗസ് വിട്ടുനല്‍കുന്നതില്‍ വിരോധമില്ലെന്ന് കടകംപള്ളിയും അറിയിച്ചിരുന്നു. ഇതോടെയാണ് ആവശ്യപ്പെട്ട വസതി തന്നെ വി.എസിന് അനുവദിക്കാന്‍ തീരുമാനമായത്.

ഔദ്യോഗിക വസതിയായി കവടിയാര്‍ ഹൗസും ഭരണപരിഷ്‌കാര കമ്മീഷന്റെ ഓഫീസ് സെക്രട്ടേറിയറ്റിലോ സെക്രട്ടേറിയറ്റ് അനക്‌സിലോ അനുവദിക്കണമെന്നുമായിരുന്നു വി.എസ് ചീഫഅ സെക്രട്ടറിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

മലപ്പുറത്ത് കലാപമുണ്ടാക്കാനായി പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിൽ കെ പി ശശികലക്ക് ആശ്വാസം, നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു
നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും എതിരായ വഞ്ചന കേസ്: തുടർനടപടികളിലെ സ്റ്റേ നീട്ടി ഹൈക്കോടതി