കുവൈത്തില്‍ നിയമലംഘകരെ കണ്ടെത്താൻ പരിശോധന ശക്തമാക്കി

Published : Jul 16, 2017, 12:16 AM ISTUpdated : Oct 05, 2018, 01:33 AM IST
കുവൈത്തില്‍ നിയമലംഘകരെ കണ്ടെത്താൻ പരിശോധന ശക്തമാക്കി

Synopsis

കുവൈത്ത് സിറ്റി: ഒരു ഇടവേളയ്ക്ക് ശേഷം കുവൈത്തില്‍ താമസ-കുടിയേറ്റ നിയമ ലംഘകരെ കണ്ടെത്താൻ പരിശോധന ശക്തമാക്കി. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റിലും പരിശോധനകള്‍ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റംസാന്‍ മാസത്തിലും,ശക്തമായ ചൂടും കാരണം അനധികൃത താമസക്കാരായി മാറിയവര്‍ക്കായുള്ള തെരച്ചില്‍ കുറച്ചിരുന്നു. എന്നാല്‍,കഴിഞ്ഞ ദിവസം അഹ്മാദി ഗവര്‍ണറേറ്റില്‍ മാത്രം നടത്തിയ പരിശോധനയില്‍ റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 88 വിദേശികളെയാണ് പിടികൂടിയത്.

ഇവരെ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചശേഷം നാട് കടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.വ്യക്തമായ താമസരേഖകള്‍ ഇല്ലാത്തവരും സ്‌പോണ്‍സര്‍മാര്‍ മാറി ജോലിചെയ്തവരുമാണ് അഹ്മദിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരിലേറെയും. സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയവരെയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.ഇത്തരത്തില്‍, ഒളിച്ചോടിയ തൊഴിലാളികളെ ജോലിക്ക് നിയോഗിച്ച തൊഴിലുടമകളുടെ ഫയലുകള്‍ തൊഴില്‍-സാമൂഹിക കാര്യമന്ത്രാലയം ക്ലോസ് ചെയ്യുമെന്നും ഇവരുടെ നിലവിലുള്ള തൊഴിലാളികളുടെ വിസ പുതുക്കി നല്‍കില്ലെന്നും ഭാവിയില്‍ തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുവദിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.

ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ പതിവായി പരിശോധനകള്‍ നടത്താനാണ് തീരുമാനം. രാജ്യത്ത് അനധികൃതമായി താമസിക്കുന്ന തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയാണ് പരിശോധനയുടെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം,ജിലീബ് അല്‍ ഷുയൂഖില്‍ നടത്തിയ റെയ്ഡില്‍ നിയമവിരുദ്ധമായി താമസിക്കുന്ന 1053 പേരെയും  ഖൈതാനില്‍ നടത്തിയ റെയ്ഡില്‍ 1170 പേരെയും അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും ചെയ്തിരുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ