സൗദി സ്വകാര്യ മേഖലയില്‍ സ്വദേശി വനിതകള്‍ക്ക് വേതനം കുറവ്

Published : Oct 22, 2016, 01:19 AM ISTUpdated : Oct 05, 2018, 03:32 AM IST
സൗദി സ്വകാര്യ മേഖലയില്‍ സ്വദേശി വനിതകള്‍ക്ക് വേതനം കുറവ്

Synopsis

സ്വദേശി പുരുഷ ജീവനക്കാരെ അപേക്ഷിച്ച് സ്വകാര്യ മേഖലയില്‍ സ്വദേശി വനിതകളുടെ വേതനം 45 ശതമാനം കുറവാണെന്നു ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ (ഗോസി)കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം വിദേശികളായ പുരുഷ ജീവനക്കാരെ അപേക്ഷിച്ചു വിദേശികളായ വനിതാ ജീവനക്കാരുടെ വേതനം 30 ശതമാനം കൂടുതലുമാണ്. സ്വകാര്യ മേഘലയില്‍ സ്വദേശി പുരുഷന്മാരുടെ ശരാശരി വേതനം 6357 റിയാലും സ്വദേശി വനിതകളുടെ വേതനം 3705 റിയാലുമാണ്.

എന്നാല്‍ വിദേശികളായ പുരുഷ ജീവനക്കാരുടെ ശരാശരി വേതനം 1744 റിയാലും വിദേശ വനിതകളുടെ വേതനം 2872 റിയാലുമാണ്. പുതിയ കണക്കനുസരിച്ച്  90 ലക്ഷത്തിലധികം വിദേശികള്‍ സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്നുണ്ട്. ഏറ്റവും കൂടുതല്‍ വിദേശികള്‍ ഗോസിയില്‍  രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് റിയാദിലാണ്. ഇവിടെ 30 ലക്ഷത്തോളം വിദേശികളാണ് ഗോസിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടാം സ്ഥാനത്തു മക്ക പ്രവിശ്യയും മൂന്നാം സ്ഥാനത്തു കിഴക്കന്‍ പ്രവിശ്യയുമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബീഗം ഖാലിദ സിയയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് വിദേശകാര്യമന്ത്രി എസ് ജയശങ്കർ
മഞ്ഞുവീഴ്ചയിൽ ഇൻഡിഗോ വിമാനം വൈകി, ദേഷ്യത്തിൽ ഇരുന്ന യാത്രക്കാരുടെ മുന്നിലേക്ക് വന്ന എയർ ഹോസ്റ്റസ് ചിരി പടര്‍ത്തി, വീഡിയോ