മദനിയ്ക്ക്  നാലു മുതല്‍ 12 വരെ കേരളത്തില്‍  കഴിയാന്‍ എന്‍ഐഎ കോടതി അനുമതി

Published : Jul 02, 2016, 10:37 AM ISTUpdated : Oct 04, 2018, 11:49 PM IST
മദനിയ്ക്ക്  നാലു മുതല്‍ 12 വരെ കേരളത്തില്‍  കഴിയാന്‍ എന്‍ഐഎ കോടതി അനുമതി

Synopsis

ബെംഗളൂരു: സ്‌ഫോടന കേസില്‍ വിചാരണത്തടവുകാരനായി കഴിയുന്ന അബ്ദുല്‍ നാസര്‍ മദനിയ്ക്ക് കേരളത്തിലേയ്ക്ക് പോകാന്‍ ബെംഗളൂരു എന്‍ഐഎ കോടതി അനുമതി നല്‍കി.സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഈ മാസം നാല് മുതല്‍ പന്ത്രണ്ടാം തിയതി വരെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കികൊണ്ട് നാട്ടിലേയ്ക്ക് പോകാന്‍ അനുമതിയായിരിക്കുന്നത്. 

ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി കേരളത്തിലേയ്ക്ക് പോകാന്‍ അനുവദിക്കണമെന്ന മദനിയുടെ അപേക്ഷയില്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.എന്നാല്‍ എത്രദിവസത്തേയ്ക്കാണ് അനുമതിയെന്നത് ബെംഗളൂരുവിലെ വിചാരണ കോടതിക്ക് തീരുമാനിക്കാം എന്നായിരുന്നു സുപ്രീം കോടതി നിദ്ദേശം. മദനിയ്ക്ക് നാല് മുതല്‍ പതിനാലാം തിയതി വരെ രോഗബാധിതയായ അമ്മയെ കാണാന്‍ സ്വദേശത്തേയ്ക്ക് പോകാന്‍ അനുവദിക്കണമെന്നായിരുന്നു അഭിഭാഷകര്‍ വിചാരണ കോടതി മുന്‍പാകെ ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് വിചാരണ കോടതി ജസ്റ്റിസ് ശിവണ്ണ ഈ മാസം നാല് മുതല്‍ പന്ത്രണ്ട് വരെ മദനിയ്ക്ക് നാട്ടിലേയ്ക്ക് പോകാന്‍ അനുമതി നല്‍കുകയായിരുന്നു.

ഈ ദിവസങ്ങളില്‍ മദനിയ്ക്ക് വേണ്ട സുരക്ഷയൊരുക്കണമെന്നും കര്‍ണാടക സര്‍ക്കാരിനോട് വിചാരണ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പതിനഞ്ചാം തിയതി നടക്കുന്ന കേസിന്റെ  വിചാരണയില്‍ മദനി ഹാജരാകേണ്ടതു കൊണ്ടാണ് നാല് മുതല്‍ പന്ത്രണ്ട് വരെ അനുമതി നല്‍കിയത്. തിങ്കളാഴ്ച തന്നെ വിമാനമാര്‍ഗം മദനി നാട്ടിലേയ്ക്ക് പുറപ്പെടും. ബെംഗളൂരു വിട്ട് പോകാനാകില്ലെന്നതുള്‍പ്പടെ കര്‍ശന ജാമ്യവ്യവസ്ഥതകളോടെയാണ് മദനി വിചാരണത്തടവുകാരനായി ബെംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്നത്.

ഇതിന് മുന്‍പ് 2013 മകളുടെ വിവാഹത്തിനും,2015 ല്‍ മാതാപിതാക്കളെ കാണാനും മദനിയ്ക്ക് അനുമതി ലഭിച്ചിരുന്നു.ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന മദനിയുടെ അപേക്ഷ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ത്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ബിജെപി പിന്തുണയോടെ യുഡിഎഫിന് ജയം; എൽഡിഎഫിന് ഭൂരിപക്ഷമുണ്ടായിട്ടും അവസാനനിമിഷം നറുക്കെടുപ്പ്; കുമരകത്ത് എപി ഗോപി പ്രസിഡൻ്റ്
പള്ളിയുടെ ഭൂമി സംബന്ധിച്ച് ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം; 110 പേർ അറസ്റ്റിൽ, രാജസ്ഥാനിലെ ചോമുവിൽ ഇൻ്റർനെറ്റ് സേവനം റദ്ദാക്കി