മധുവിന്റെ കൊലപാതകം; വനം വകുപ്പുകാരുടെ ഒത്താശയോടെയെന്ന് സഹോദരി (വീഡിയോ)

Published : Feb 24, 2018, 10:33 AM ISTUpdated : Oct 04, 2018, 07:09 PM IST
മധുവിന്റെ കൊലപാതകം; വനം വകുപ്പുകാരുടെ ഒത്താശയോടെയെന്ന് സഹോദരി (വീഡിയോ)

Synopsis

പാലക്കാട്:  അട്ടപ്പാടിയില്‍ മധുവിനെ ആക്രമിക്കാന്‍ നാട്ടുകാര്‍ക്ക് ഒത്താശ ചെയ്ത് കൊടുത്തത് വനം വകുപ്പ് ഉദ്യോഗസ്ഥരെന്ന് ആരോപണം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് വനത്തിനുള്ളില്‍ താമസിക്കുന്ന മധുവിനെ ജനക്കൂട്ടം ആക്രമിച്ചതെന്ന് കൊല്ലപ്പെട്ട മധുവിന്റെ സഹോദരി ചന്ദ്രിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മധുവിനെ പിടികൂടാനായി തിരിച്ചറിയല്‍ രേഖപോലുമില്ലാതെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നാട്ടുകാരെ വനത്തിലേക്ക് കയറ്റിവിട്ടു.

ഫോറസ്റ്റ് ഓഫീസിലെ ജീപ്പ് ഡ്രൈവര്‍ വിനോദാണ് മധുവിനെ പിടികൂടാന്‍ നാട്ടുകാര്‍ക്ക് ഒത്താശ ചെയ്തുകൊടുത്തത്. മധു തന്റെ താമസസ്ഥലത്ത് കഞ്ഞിവെച്ചുകൊണ്ടിരിക്കവേയാണ് വിനോദ് നാട്ടുകാരെ വിളിച്ചുകൊണ്ടുവന്ന് മധുവിനെ പിടികൂടുന്നത്. മധുവിനെ പിടികൂടാനായി ഏതാണ്ട് അമ്പതോളം പേരാണ് വധത്തിനകത്ത് പ്രവേശിച്ചത്. 

സാധാരണഗതിയില്‍ ഐഡി കാര്‍ഡ് കാണിക്കാതെ ഒരാളെ പോലും കയറ്റിവിടാത്ത ഭവാനി റേഞ്ചിലേക്കാണ് ഫോറസ്റ്റുകാര്‍, മോഷ്ടാവിനെ പിടികൂടാനെന്ന പേരില്‍ അമ്പതോളം പേരുടെ സഹായം തേടി കാടുകയറിയത്. കാട്ടിലുള്ളില്‍ മൂന്നു കിലോമീറ്ററോളം കാടിനകത്തായാണ് മധു താമസിച്ചിരുന്നത്. ഇത്രയും ദൂരത്തിലേക്കാണ് ഒരു പരിശോധനയുമില്ലാതെ നാട്ടുകാരെ കടത്തിവിട്ടത്. ഇതില്‍ അട്ടപ്പടിയിലെ ഓട്ടോ ഡ്രൈവര്‍മാരും ജീപ്പ് ഡ്രൈവര്‍മാരുമാണ് ഉണ്ടായിരുന്നതെന്നും സഹോദരി പറഞ്ഞു. 

ഉള്‍ക്കാട്ടില്‍ മധു താമസിക്കുന്ന സ്ഥലത്ത് നിന്ന് നാട്ടിലെത്തുംവരെ മധുവിനെ അവര്‍ ശാരിരീകമായി ഉപദ്രവിച്ചിരുന്നു. ആരവങ്ങളോടെ വലിയ ഒരു കള്ളനെ പിടികൂടിയ രീതിയിലായിരുന്നു നാട്ടുകാര്‍ മധുവിനെ കൊണ്ടുവന്നത്. മധുവിനെ കൊണ്ടുവരുമ്പോള്‍ കൊടുത്തുവിട്ടിരുന്ന ചാക്ക് നാട്ടിലെത്തുമ്പോഴേക്കും ഇവര്‍ മാറ്റിയിരുന്നു. ശാരീരകമായി തകര്‍ന്ന മധുവിനെ കാട്ടിലൂടെ നടത്തികൊണ്ടുവരുമ്പോള്‍ വനം വകുപ്പിന്റെ ജീപ്പ് അകമ്പടി സേവിച്ചിരുന്നെന്നും സഹോദരി ചന്ദ്രിക ആരോപിച്ചു. ഇരുപതു കിലോയുള്ള ചാക്ക് അവശനായ മധുവിനെകൊണ്ട് എടുപ്പിച്ചിരുന്നു. വെള്ളം ചോദിച്ചപ്പോള്‍, വെള്ളം തലവഴി മുഖത്തൊഴിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.  

മുക്കാലി ഭാഗത്ത് മോഷണം നടത്തുന്നത് മധുവാണെന്ന് ആരോപണത്തെ തുടര്‍ന്നായിരുന്നു ഇയാളെ പിടികൂടിയത്. എന്നാല്‍ മേഷണം നടന്ന കടയുടമ സിസിടിവി ദൃശ്യത്തില്‍ മോഷണം നടത്തിയത് മധുവല്ലായിരുന്നുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തി. മധുവിനെ കാട്ടില്‍നിന്ന് ആഘോഷമായി കൊണ്ടുവന്നവരില്‍ പതിനാല് പേരോളം ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മധുവിനെ മര്‍ദ്ദിക്കുമ്പോള്‍ നോക്കിനില്‍ക്കുകയായിരുന്നെന്നും ഫോറസ്റ്റ് ചെക്ക് പോസ്റ്റ് വഴി കാട്ടില്‍ നിന്നും പുറത്തെത്തിച്ച മധുവിനെ ഭവാനിപ്പുഴയില്‍ മുക്കിയും മര്‍ദ്ദിച്ചെന്നും ഇതിന് ശേഷമാണ് നാട്ടിലെത്തിച്ചതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

രാജ്യാന്തര ചലച്ചിത്ര മേള; പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, ജനപ്രിയ ചിത്രമായി തന്തപ്പേര്, പ്രിഫസി പുരസ്കാരം ഖിഡ്കി ഗാവിന്
തിരുവനന്തപുരം കോർപറേഷൻ ഭരണം: ചോദ്യത്തോട് പ്രതികരിച്ച് കെ മുരളീധരൻ; 'ജനങ്ങൾ യുഡിഎഫിനെ ഭരണമേൽപ്പിച്ചിട്ടില്ല, ക്രിയാത്‌മക പ്രതിപക്ഷമാകും'